തിരുവന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാവിജയന്റെ പേരിലുള്ള മാസപ്പടി വിവാദത്തിലെ കേസന്വാേഷണത്തിൽ വീണയ്ക്ക് ഇനി രക്ഷയില്ല. വീണ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചെന്ന നിർണ്ണായക തെളിവുമായി രജിസ്റ്റാർ ഓഫ് കമ്പനീസ് രംഗത്തെത്തിയതോടെ ഇഡി അന്വോഷണത്തിനോ രജിസ്റ്റാർ അന്വോഷണത്തിനോ വയി തുറന്നേക്കും . സിപിഎം ഭാഷയിൽ പറഞ്ഞാൽ ഇനി വീണയുടെയും വിജയന്റെയും ഭാവി ബിജെപി തീരുമാനിക്കുമെന്ന് ചുരുക്കം. എന്തായാലും R O C യുടെ കണ്ടെത്തൽ പ്രകാരം കേസിൽ CMRL ഉം EXALOGIC ഉം തമ്മിൽ ഉള്ള ബന്ധത്തെ ഉൾപ്പെടെ അന്വേഷണത്തിന് വിധേയമാക്കുമെന്ന ചുരുക്കം. അങ്ങനെയെങ്കിൽ വീണയും വിജയനും കുടുങ്ങും എന്ന കാര്യത്തിൽ തീരുമാനമാകും . രേഖകളിൽ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനി മരവിപ്പിച്ച നടപടി പിൻവലിക്കാമെന്നാണ് നിർദ്ദേശം.

എക്സാലോജിക്കിനും വീണക്കും കുരുക്കായ ആർഒസി ബംഗ്ളൂരുവിൻറെ റിപ്പോർട്ടിൽ മരവിപ്പിക്കലിലെ ക്രമക്കേടും രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനി മരവിപ്പിക്കൽ നടപടിക്കായി ആർഒസിക്ക് സമർപ്പിച്ച രേഖകളിൽ വീണ വിജയൻ അടിമുടി കൃത്രിമം കാണിച്ചെന്നാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്.

എക്സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളാണ് ഉള്ളതെന്നും അന്വോഷണ സംഘം കണ്ടെത്തി. രണ്ട് വർഷത്തിനിടയിൽ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്പനികൾക്ക് മാത്രമാണ് മരവിപ്പിക്കൽ അപേക്ഷ നൽകാൻ സാധിക്കുക എന്നിരിക്കെയാണ് ഇത് മറച്ചുവെച്ച് 2022 ൽ കമ്പനി അപേക്ഷ നൽകിയത്. ആ സമയം യത്ഥാർത്ഥത്തിൽ എക്സാലോജിക്കിന് അപക്ഷിക്കാനുള്ള യോഗ്യത ഉണ്ടായിരുന്നില്ല. 2021ൽ മെയ് മാസത്തിൽ എക്സാലോജിക്ക് ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആര്‍ഒസി പരിശോധനയിൽ കണ്ടെത്തി.

തീർപ്പു കൽപ്പിക്കാത്ത നിയമ നടപടികളോ നികുതി അടക്കാൻ ഉണ്ടെങ്കിലോ മരവിപ്പിക്കലിന് അപേക്ഷിക്കാനാവില്ല. നിയമ നടപടികളില്ലെന്നും, നികുതി ബാക്കിയില്ലെന്നുമാണ് എക്സാലോജിക്ക് നൽകിയ രേഖ. എന്നാൽ 2021ൽ കമ്പനീസ് ആക്ട് പ്രകാരം കമ്പനി ഡയറക്ടർക്ക് അടക്കം നോട്ടീസ് കിട്ടിയത് എക്സാലോജിക്ക് മറച്ചുവച്ചു. ആദായ നികുതിയായി 42,38,038 രൂപയും അതിന്റെ പലിശയും എക്സാലോജിക്ക് അടക്കാൻ ബാക്കിയുണ്ടായിരുന്നു.

ഇതെല്ലാം മറച്ച് വച്ച്, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്നുളള തെറ്റായ സാക്ഷ്യപത്രങ്ങളാണ് വീണയും എക്സാലോജിക്കും ഹാജരാക്കിയത്. 2022 നവംബറിൽ കമ്പനി മരവിപ്പിച്ചതിന് ശേഷം സമർപ്പിക്കേണ്ട MSC-3 രേഖ ഹാജരാക്കിയതുമില്ല. രേഖകൾ കെട്ടിച്ചമതിനും വിവരങ്ങൾ തെറ്റിദ്ധരിപ്പിച്ചതിനും, എ്സാലോജിക്കിനും വീണയ്ക്കുമെതിരെ തടവ് ശിക്ഷയും പിഴയും കിട്ടാവുന്ന 447, 448, 449 വകുപ്പുകൾ ചുമത്തണമെന്നാണ് റിപ്പോർട്ട്.