
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- ഇന്ത്യയെ ലക്ഷ്യമിട്ട് തുർക്കി; പാകിസ്ഥാനുമായും ബംഗ്ലാദേശുമായും ഒരേസമയം അടുക്കുന്നു; ദക്ഷിണേഷ്യയിൽ പുതിയ നീക്കങ്ങൾ
- തകരുന്ന വിവാഹങ്ങൾ, തളരാത്ത സ്ത്രീകൾ, പുതിയ കാലത്തെ ഇന്ത്യൻ സ്ത്രീകളുടെ മനസ്സിലിരിപ്പ്..
- മലമ്പുഴ ആശ്രമം സ്കൂളിൽ താത്കാലിക നിയമനം; അഭിമുഖം ജൂലൈ 19-ന്
- കിം ജോങ് ഉന്നിന്റെ പിൻഗാമി മകളോ? ഉത്തര കൊറിയയെ ഇനി ഭരിക്കുക 13-കാരി കിം ജു എ?
- ജാഗ്വാർ ദുരന്തത്തിൽ ജനരോഷം: 10 വർഷം കഴിഞ്ഞ കാർ വേണ്ട, 40 വർഷം കഴിഞ്ഞ വിമാനം പറത്താം?