
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ പി.എഫിൽ ലയിപ്പിച്ചില്ല; ജീവനക്കാരെ കബളിപ്പിച്ച് കെ.എൻ. ബാലഗോപാൽ
- 2025 ഡ്യുക്കാട്ടി സ്ക്രാമ്പ്ളർ ഫുൾ ത്രോട്ടിൽ ഇന്ത്യയിൽ; വില 12.60 ലക്ഷം
- 15,000 കോടി രൂപ തിരികെ നൽകാൻ ഇഡി; ഇതുവരെ നൽകിയത് 31,951 കോടി; സാമ്പത്തിക തട്ടിപ്പ് ഇരകൾക്ക് ആശ്വാസം
- ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും രോഹിത്തിനും വിരാടിനും 7 കോടി രൂപയുടെ കരാർ ലഭിച്ചത് എന്തുകൊണ്ട്? | BCCI Central Contracts
- ഗിൽ, സുദർശൻ മികവിൽ കൊൽക്കത്തയെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് | IPL 2025