
സ്കൂളിലെ അധ്യാപകരുടെ കൂട്ടയടി: റിപ്പോര്‍ട്ട് തേടി മന്ത്രി വി. ശിവന്‍കുട്ടി
കോഴിക്കോട്: എരവന്നൂര്‍ യു.പി സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. സ്കൂള്‍ ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായെങ്കില്‍ അതൊരു തരത്തിലും അനുവദിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായ അധ്യാപകരുടെ കൂട്ടയടിക്ക് കാരണം മറ്റൊരു സ്കൂളിലെ അധ്യാപകനും എരവന്നൂര്‍ എയുപി സ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവുമായ ഷാജി എന്നയാളുടെ ഇടപെടലാണെന്നാണ് ആരോപണം.
ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ നേതാവായ ഷാജി ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ചു കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് മറ്റ് അധ്യാപകര്‍ പറയുന്നു. കയ്യാങ്കളിയില്‍ പൊലീസും എഇഒയും അന്വേഷണം തുടങ്ങി.
ഭാര്യ ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് ഇയാള്‍ എന്തിന് അതിക്രമിച്ച് കയറിയെന്നാണ് പ്രധാന അന്വേഷണ വിഷയം. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
- ഇറാനിയൻ വാർത്താ ചാനലിന് നേരെ ഇസ്രായേൽ ആക്രമണം; തത്സമയ സംപ്രേക്ഷണത്തിനിടെ വൻ സ്ഫോടനം
- മെഡിസെപ്: പെൻഷൻകാരുടെ പ്രീമിയം കൂട്ടാൻ ചട്ടം തടസ്സം: ആശയക്കുഴപ്പത്തില്‍ സർക്കാർ
- പ്രാങ്ക് കോൾ അതിരുവിട്ടു; ആർജെ അഞ്ജലിക്കെതിരെ വ്യാപക വിമർശനം, ഒടുവിൽ ക്ഷമാപണം
- സിനിമ കാണാൻ വേണ്ടി മരിച്ച പെണ്ണ്! തിയേറ്ററിൽ സിനിമ കാണാൻ സ്ത്രീകൾക്ക് വിലക്കുണ്ടായിരുന്ന കാലത്തെ കുറിച്ച്
- ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ; പണം അനുവദിച്ചു
- ‘EMIയും ഈഗോയും 10 ലക്ഷത്തിന്റെ കാറും’; ഇന്ത്യൻ മിഡില്‍ ക്ലാസ് കടംകൊണ്ട് കുത്തുപാള എടുക്കുന്നു
- ഇറാന്റെ മിസൈൽ കരുത്ത്! ഇസ്രയേലിനെതിരെ മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ അയുധ ശേഖരം