
സ്കൂളിലെ അധ്യാപകരുടെ കൂട്ടയടി: റിപ്പോര്‍ട്ട് തേടി മന്ത്രി വി. ശിവന്‍കുട്ടി
കോഴിക്കോട്: എരവന്നൂര്‍ യു.പി സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. സ്കൂള്‍ ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായെങ്കില്‍ അതൊരു തരത്തിലും അനുവദിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായ അധ്യാപകരുടെ കൂട്ടയടിക്ക് കാരണം മറ്റൊരു സ്കൂളിലെ അധ്യാപകനും എരവന്നൂര്‍ എയുപി സ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവുമായ ഷാജി എന്നയാളുടെ ഇടപെടലാണെന്നാണ് ആരോപണം.
ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ നേതാവായ ഷാജി ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ചു കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് മറ്റ് അധ്യാപകര്‍ പറയുന്നു. കയ്യാങ്കളിയില്‍ പൊലീസും എഇഒയും അന്വേഷണം തുടങ്ങി.
ഭാര്യ ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് ഇയാള്‍ എന്തിന് അതിക്രമിച്ച് കയറിയെന്നാണ് പ്രധാന അന്വേഷണ വിഷയം. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
- ‘നാട്ടിൽ പുലി, പുറത്ത് പൂജ്യം’; ഇന്ത്യൻ വളർച്ചയെ ചോദ്യം ചെയ്ത് രഘുറാം രാജൻ, പൊള്ളയായ നേട്ടമെന്ന് വിമർശനം
- ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിക്കുന്നു; മിനിമം ചാർജ് 36 രൂപ, പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ
- തിരുവനന്തപുരത്തെ നിഷിൽ പ്രോജക്ട് നിയമനം; 36,000 രൂപ ശമ്പളം, ഇന്റർവ്യൂ ജൂലൈ 21-ന്
- സർക്കാർ സ്ഥാപനങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ; അധ്യാപകർ മുതൽ സ്വീപ്പർ വരെ, ഉടൻ അപേക്ഷിക്കാം
- ഡിആർഡിഒയിൽ ശമ്പളത്തോടെ ഇന്റേൺഷിപ്പ്; എഞ്ചിനീയറിംഗ്, സയൻസ് വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം
- ശബ്ദത്തേക്കാൾ 8 ഇരട്ടി വേഗത, 1500 കി.മീ ദൂരപരിധി; ഇന്ത്യയുടെ പുതിയ ഹൈപ്പർസോണിക് മിസൈൽ
- 80 സെക്കന്റില്‍ 48 കി.മീ; ഇന്ത്യയുടെ അതിശക്തൻ ‘അറ്റാഗ്സ്’ പീരങ്കി; ലാഹോറിലേക്ക് ലക്ഷ്യമിടാൻ ബോഫോഴ്സ് പിൻഗാമി