
സ്കൂളിലെ അധ്യാപകരുടെ കൂട്ടയടി: റിപ്പോര്‍ട്ട് തേടി മന്ത്രി വി. ശിവന്‍കുട്ടി
കോഴിക്കോട്: എരവന്നൂര്‍ യു.പി സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. സ്കൂള്‍ ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായെങ്കില്‍ അതൊരു തരത്തിലും അനുവദിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായ അധ്യാപകരുടെ കൂട്ടയടിക്ക് കാരണം മറ്റൊരു സ്കൂളിലെ അധ്യാപകനും എരവന്നൂര്‍ എയുപി സ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവുമായ ഷാജി എന്നയാളുടെ ഇടപെടലാണെന്നാണ് ആരോപണം.
ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ നേതാവായ ഷാജി ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ചു കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് മറ്റ് അധ്യാപകര്‍ പറയുന്നു. കയ്യാങ്കളിയില്‍ പൊലീസും എഇഒയും അന്വേഷണം തുടങ്ങി.
ഭാര്യ ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് ഇയാള്‍ എന്തിന് അതിക്രമിച്ച് കയറിയെന്നാണ് പ്രധാന അന്വേഷണ വിഷയം. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
- റെഡ് അലർട്ട്: വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- റിലയൻസിന്റെ റെക്കോർഡ് കുതിപ്പ്; ഒന്നാം പാദത്തിൽ അറ്റാദായം 78% ഉയർന്ന് 26,994 കോടി, വിപണിയെ ഞെട്ടിച്ച ഫലം
- എകെ-203ന് പിന്നാലെ എകെ-19-ഉം; റഷ്യയുമായി ചേർന്ന് ഇന്ത്യ കൂടുതൽ ആയുധങ്ങൾ നിർമ്മിക്കും, ലക്ഷ്യം കയറ്റുമതിയും
- ഇനി ഈശ്വർപൂർ; ഇസ്ലാംപൂരിന്റെ പേരുമാറ്റി മഹാരാഷ്ട്ര സർക്കാർ
- വിദേശ വിദ്യാഭ്യാസം: പണമയക്കുമ്പോൾ ഇന്ത്യൻ രക്ഷിതാക്കൾക്ക് നഷ്ടം 1700 കോടി; ‘ചതിക്കുഴിയായി’ ഹിഡൻ ചാർജുകൾ
- ഡ്രോണുകളെ ചാമ്പലാക്കാൻ അഗ്നിയും അമ്പറും; ഇന്ത്യൻ സൈന്യത്തിന്റെ തദ്ദേശീയ ‘സുദർശന ആയുധം’
- റഷ്യൻ എണ്ണ ഇല്ലെങ്കില്‍ ഇന്ത്യക്ക് എന്ത് സംഭവിക്കും? ബദൽ മാർഗ്ഗങ്ങൾ എന്ത്? അമേരിക്കൻ ഉപരോധ ഭീഷണി ഇന്ത്യയെ ബാധിക്കുമോ?