ഹൈക്കോടതി നോട്ടിസിൽ ഞെട്ടി പിണറായിയും വീണയും! ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടാൽ പിണറായിക്ക് വിജിലൻസ് ഒഴിയേണ്ടി വരും

വീണാ വിജയൻ, പിണറായി വിജയൻ
വീണാ വിജയൻ, പിണറായി വിജയൻ

ഹൈക്കോടതിയിൽ ഞെട്ടി മുഖ്യമന്ത്രിയും മകൾ വീണ വിജയനും. മാസപ്പടി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന് വിജിലൻസ് കോടതി തള്ളിയ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായതാണ് പിണറായിയേയും മകളേയും ഞെട്ടിച്ചത്.

സി എം ആർ എൽ – എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളിയതിനെതിരെ മാത്യു കുഴൽ നാടൻ എം.എൽ. എ നൽകിയ ഹർജിയിലാണ് മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടിസ് അയച്ചത്. സി എം ആർ എല്ലിൽ നിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാ ലോജിക് കമ്പനിയും 1.72 കോടി രൂപ കൈ പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു.

തൻ്റെ ഹർജി വിജിലൻസ് കോടതി വിശദമായി പരിശോധിച്ചില്ലെന്ന് കുഴൽനാടൻ ചൂണ്ടികാണിച്ചിരുന്നു. ഇല്ലാത്ത സേവനങ്ങളുടെ പേരിൽ സി.എം. ആർ എല്ലിൽ നിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ പറ്റി എന്ന് ആദായ നികുതി വകുപ്പിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ ഇ.ഡി അന്വേഷണവും എസ് എഫ് ഐ ഒ അന്വേഷണവും നടക്കുകയാണ്. വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടാൽ പിണറായിക്ക് വിജിലൻസ് വകുപ്പിൽ നിന്ന് ഒഴിയേണ്ടി വരും.

വിജിലൻസ് വകുപ്പിൻ്റെ ചാർജ് മരുമകനായ മുഹമ്മദ് റിയാസിനും നൽകാനാവാത്ത അവസ്ഥയിലാണ് പിണറായി. വീണ വിജയൻ പ്രതിസ്ഥാനത്ത് നിൽക്കുന്നതിനാൽ ഭർത്താവായ റിയാസിനും വിജിലൻസ് വകുപ്പിൻ്റെ ചാർജ് ഏറ്റെടുക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ വിശ്വസ്തനായ പി രാജീവിനോ , ശിവൻകുട്ടിക്കോ വിജിലൻസ് വകുപ്പ് ലഭിക്കാനാണ് സാധ്യത. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമാണ് മുഖ്യമന്ത്രിയും മകളും ഒരുമിച്ച് ഒരു കേസിൽ പ്രതിസ്ഥാനത്ത് വരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
പ്രദീപ്‌ കുമാർ
പ്രദീപ്‌ കുമാർ
2 months ago

പോരേ പൂരം..!