കൊച്ചി: ഫെമ കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ബിനീഷ് കോടിയേരിക്ക് ബിസിനസ് പങ്കാളിത്തമുള്ള കമ്പനികൾ ഉൾപ്പെട്ട ഫെമ കേസിലാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ 10.30 ഓടുകൂടിയാണ് ഇഡിയുടെ കൊച്ചി ഓഫീസിൽ ബിനീഷ് ഹാജരായത്. ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ പിന്നിട്ടു.

കേസിൽ കൊച്ചി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി കഴിഞ്ഞ ആഴ്ച ബിനീഷിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ബിനീഷ് ഹാജരായിരുന്നില്ല. തുടർന്ന്, ഇഡി വീണ്ടും നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഇന്ന് ഹാജരായിരിക്കുന്നത്.

2020ൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ഒരു വർഷത്തെ തടവിനുശേഷം ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. കേസിൽ അദായനികുതിയിലടക്കം പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.