ഡൽഹി : രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനെതിരെ ഇടതുപാർട്ടികൾ സർക്കാർ ഓഫീസുകളിലെ പകുതി ദിവസ അവധി ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് ഇവരുടെ പക്ഷം . ഇത് ഗവൺമെന്റ് ജീവനക്കാരുടെ മതവിശ്വാസങ്ങളെ സംബന്ധിച്ച “തിരഞ്ഞെടുപ്പ്” കവർന്നെടുക്കുകയും സംസ്ഥാനത്തെ ഒരു മതത്തിലേക്ക് വ്യക്തമായി വിന്യസിക്കുകയും ചെയ്യുന്നു, ഇടതു പാർട്ടികൾ കൂട്ടിച്ചേർത്തു.

അതേ സമയം ഇടതുപക്ഷം ഒഴികെ മറ്റ് പ്രതിപക്ഷ പാർട്ടികളും വിഷയത്തിൽ മൗനം പാലിക്കുകയാണ്. നിലവിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേതൃത്വം നൽകുന്ന മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനുവരി 22 ലെ പരിപാടി പൂർണ്ണമായും “ബിജെപി-ആർഎസ്എസ്” പരിപാടിയായതിനാൽ കോൺഗ്രസിന് പങ്കെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു .

മറ്റ് പ്രതിപക്ഷ പാർട്ടികളും അയോധ്യയിലെ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ, കേന്ദ്രസർക്കാരിന്റെ അർദ്ധ ദിവസത്തെ അവധിക്ക് ഉത്തരവിനെതിരെ ആരും സംസാരിച്ചില്ല.