ഇന്‍ഡോറില്‍ ആര്‍മി ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്ത്രീ സുഹൃത്തിനെ ബലാല്‍സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ഇന്‍ഡോര്‍; ഇന്‍ഡോറിലെ മോവില്‍ യുവ സൈനികരെ ആക്രമിക്കുകയും അവരുടെ സുഹൃത്തായ യുവതിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത മൂന്ന് പേര്‍ കൂടി പോലീസ് കസ്റ്റഡിയിലായി. ആറ് പേരാണ് ഇവരെ ആക്രമിച്ചത്. മൂന്ന് പേര്‍ നേരത്തെ തന്നെ പിടിയിലായിരുന്നു.

സെപ്തംബര്‍ 11 ന് അതിരാവിലെ മോവിലെ മിലിട്ടറി കന്റോണ്‍മെന്റില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ യുള്ള വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ച് ആറ് പ്രതികള്‍ രണ്ട് യുവ സൈനിക ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അവരുടെ രണ്ട് വനിതാ സുഹൃത്തുക്കളില്‍ ഒരാളെ ബലാത്സംഗം ചെയ്തത്. രണ്ട് ട്രെയിനി (ആര്‍മി) ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ രണ്ട് സൈനിക ഉദ്യോഗസ്ഥരും അവരുടെ രണ്ട് വനിതാ സുഹൃത്തുക്കളും വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മോവ് വളരെ വിജനമായ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട സ്ഥലമാണെന്നും വിനോദ സഞ്ചാര കേന്ദ്രമാണെങ്കിലും രാത്രിയില്‍ ഇവിടം വിജനമായിരിക്കുമെന്നും പോലീസ് അറിയിച്ചു.

ആര്‍മി ഉദ്യോഗസ്ഥരും അവരുടെ സ്ത്രീ സുഹൃത്തുക്കളും വിജനമായ പ്രദേശത്ത് ഉച്ചത്തില്‍ പാട്ട് വെച്ചിരുന്നുവെന്നും രാത്രി ഏറെ വൈകിയും പാട്ട് കേള്‍ക്കുന്നത് കേട്ടാണ് ആറ് പ്രതികളും സംഭവ സ്ഥലത്തെത്തിയതെന്നും പിന്നീട് കൂടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഒരു യുവതിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

എല്ലാ പ്രതികളുടെയും മുന്‍ ക്രിമിനല്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കുകയാണെന്നും മുന്‍കാലങ്ങളില്‍ സമാനമായ സംഭവങ്ങളില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഡിഐജി നിമിഷ് അഗര്‍വാള്‍ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ തന്നെ ഒരു പക്ഷേ പലരും സമാനമായ സംഭവങ്ങള്‍ നേരിട്ടിട്ടുണ്ടാകാം, അവ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments