InternationalReligion

ഹജ്ജിനിടയില്‍ 68 ഇന്ത്യക്കാരടക്കം 645 തീര്‍ത്ഥാടകര്‍ മരണപ്പെട്ടുവെന്ന് അനൗദ്യോഗിക കണക്കുകള്‍

ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 68 ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചതായി വിവരം. ‘ഏകദേശം 68 പേര്‍ മരിച്ചതായി ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്… പ്രായാധിക്യമുള്ള തീര്‍ത്ഥാടകര്‍ ധാരാളം പേരുണ്ടായിരുന്നു. മരിച്ചവരില്‍ പലരും വാര്‍ദ്ധക്യ സഹജമായ കാരണങ്ങളാലും ചിലത് ഉയര്‍ന്ന ചൂടുപോലുള്ള കടുത്ത കാലാവസ്ഥ കാരണവുമാണെന്ന് പേര് വെളിപ്പെടുത്താനാകാത്ത നയതന്ത്രജ്ഞന്‍ എഎഫ്പിയോട് പറഞ്ഞു.

ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിലൊന്നായ ഹജ്ജ് വേളയില്‍ 550 മരണങ്ങള്‍ രേഖപ്പെടുത്തിയതായി രണ്ട് അറബ് നയതന്ത്രജ്ഞര്‍ ചൊവ്വാഴ്ച എഎഫ്പിയോട് പറഞ്ഞതിന് പിന്നാലെയാണ് പുതിയ അനൗദ്യോഗിക കണക്കുകള്‍ പുറത്തുവരുന്നത്.

ആ കണക്കില്‍ 323 ഈജിപ്തുകാരും 60 ജോര്‍ദാനുകാരും ഉള്‍പ്പെടുന്നു, അറബ് നയതന്ത്രജ്ഞര്‍ പറഞ്ഞു, ഏതാണ്ട് എല്ലാ ഈജിപ്തുകാരും ചൂട് കാരണമാണ് മരണത്തിന് കീഴടങ്ങിയതെന്ന് പറയപ്പെടുന്നു.

ഇന്തോനേഷ്യ, ഇറാന്‍, സെനഗല്‍, ടുണീഷ്യ, ഇറാഖിന്റെ സ്വയംഭരണാധികാരമുള്ള കുര്‍ദിസ്ഥാന്‍ മേഖലകളില്‍ നിന്നുള്ളവരും മരണപ്പെട്ടവരിലുണ്ട്. എ.എഫ്.പി കണക്കുകള്‍ പ്രകാരം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ മരണം 645 ആണ്. കഴിഞ്ഞ വര്‍ഷം 200-ലധികം തീര്‍ത്ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അവരില്‍ ഭൂരിഭാഗവും ഇന്തോനേഷ്യയില്‍ നിന്നുള്ളവരാണ്.

ഞായറാഴ്ച മാത്രം 2,700-ലധികം പേര്‍ ചൂടേറ്റ് തളര്‍ന്നതായുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നു. മരണങ്ങളെക്കുറിച്ച് സൗദി അറേബ്യ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചില ഇന്ത്യന്‍ തീര്‍ഥാടകരെയും കാണാതായതായി ഇന്ത്യന്‍ മരണങ്ങള്‍ സ്ഥിരീകരിച്ച നയതന്ത്രജ്ഞന്‍ പറഞ്ഞെങ്കിലും കൃത്യമായ എണ്ണം നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. ”ഇത് എല്ലാ വര്‍ഷവും സംഭവിക്കുന്നതാണ്… ഈ വര്‍ഷം ഇത് അസാധാരണമായി ഉയര്‍ന്നതാണെന്ന് പറയാന്‍ കഴിയില്ല,” അദ്ദേഹം പറഞ്ഞു. ‘ഇത് കഴിഞ്ഞ വര്‍ഷവുമായി സാമ്യമുള്ളതാണ്, പക്ഷേ വരും ദിവസങ്ങളില്‍ ഞങ്ങള്‍ കൂടുതല്‍ അറിയും.’

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x