
ആരോഗ്യവകുപ്പിൽ 1397 പേർ അനധികൃത അവധിയിൽ; ഡോക്ടർമാർ 713 നഴ്‌സുമാർ 455
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത അവധിയിലുള്ളത് ഡോക്ടർമാരടക്കം 1397 ജീവനക്കാർ. ആകെ ദീർഘാവധിയിലുള്ളവർ 2380 വരുമെങ്കിലും അനുവദിക്കപ്പെട്ട അവധി കാലാവധി കഴിഞ്ഞിട്ടും ജോലിയിൽ തിരികെ പ്രവേശിക്കാത്തവരുടെ എണ്ണമാണിത്.
1397 പേരിൽ 713 പേർ ഡോക്ടർമാരാണ്. ഇതിൽ അസിസ്റ്റന്റ് സർജൻമാർ മാത്രം 492 പേർ വരും. നഴ്‌സുമാരുടെ എണ്ണം 455. 19 ഫാർമസിസ്റ്റുകളും 24 റേഡിയോഗ്രാഫർമാരും ഏവ് ഡെന്റൽ ഹൈജീനിസ്റ്റുമാരും 22 ലാബ് ടെക്‌നീഷ്യൻമാരും അവധി കാലാവധി അവസാനിച്ചിട്ടും ജോലിയിൽ തിരികെയെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ പ്രബേഷൻ പൂർത്തികരിച്ച ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിക്ക്കും പ്രൊബേഷൻ പൂർത്തീകരിക്കാത്ത ജീവനക്കാർക്കെതിരെ പ്രബേഷൻ റദ്ദ് ചെയ്ത് പിരിച്ചുവിടാനാകുമുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.
അനധികൃതമായി അവധിയിൽ തുടരുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ അടയിന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കാർ പലവട്ടം താക്കീത് നൽകിയിരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ തിരികെ പ്രവേശിക്കാത്തവർ സർവീസിൽ തുടരാൻ താൽപര്യമില്ലാത്തവരാണെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.
ഇനി രേഖാമൂലം സന്നദ്ധത അറിയിക്കുന്നവർക്ക് ബോണ്ട് വ്യവസ്ഥകൾക്കും അച്ചടക്ക നടപടികളും തീർപ്പിനും വിധേയമായിട്ടാവും വകുപ്പ് മേധാവികൾ നിയമനം നൽകുക. അനധികൃതമായും ഒപ്പം അനുമതിയോടെയും ദീർഘാവധിയിലുള്ള 2380 പേരിൽ 1509 പേർ ആരോഗ്യവകുപ്പിലാണ്. 871 പേർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും.