
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- അമേരിക്ക പാർട്ടി: ഇലോൺ മസ്ക് പുതിയ പാർട്ടി രൂപീകരിച്ചു
- ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; ഒരേ മത്സരത്തിൽ 250-ഉം 150-ഉം നേടി ശുഭ്മാൻ ഗിൽ, ഇംഗ്ലണ്ടിന് കൂറ്റൻ ലക്ഷ്യം
- കപ്പലിൽ 2 ലക്ഷം ശമ്പളം വാഗ്ദാനം; കോടികൾ തട്ടിയ സംഘത്തിലെ യുവതി കൊച്ചിയിൽ പിടിയിൽ
- കേരള സർക്കാരിന് കീഴിൽ കമ്പനി സെക്രട്ടറി ആകാം: ആകർഷകമായ ശമ്പളത്തിൽ അവസരം
- കെ-ഡിസ്കിൽ ഡാറ്റാ അനലിസ്റ്റ് ആകാം; 40,000 രൂപ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം