CrimeKeralaNews

പ്രണയം തകർത്തവളെ തട്ടാൻ ശ്രമിച്ചു, പക്ഷേ അപകടത്തിൽ പെട്ടത് സ്വന്തം കാമുകി തന്നെ; ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ബംഗളൂരു: അയൽവാസിയുടേതെന്ന് പറഞ്ഞ് കൈപറ്റിയ കൊറിയർ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. അയൽവാസിയെ കൊലപ്പെടുത്താൻ ക്വാറി തൊഴിലാളി നടത്തിയ ഗൂഢാലോചനയുടെ ഭാ​ഗമായി എത്തിയ കൊറിയറാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് കണ്ടെത്തി.

സംഭവത്തിൽ കൊപ്പാൾ കുസ്തഗി സ്വദേശിയായ സിദ്ധപ്പ ശീലാവത് (35) ആണ് പിടിയിലായിരുന്നു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഇൽക്കൽ ടൗണിൽ കഴി‍ഞ്ഞ ദിവസമാണ് ഹെയർ ഡ്രയർ സ്‌ഫോടനം നടന്നത്. തനിക്ക് ഒരു പാഴ്സൽ വരുന്നുണ്ടെന്നും അത് ചെക്ക് ചെയ്ത് വാങ്ങി വയ്ക്കണമെന്നുമുള്ള രാജേശ്വരിയുടെ നിർദ്ദേശപ്രകാരം അയൽവാസിയായ ശശികല പാഴ്സൽ കൈപ്പറ്റിയിരുന്നു.

രാജേശ്വരി സ്ഥലത്തില്ലാത്തതിനാലായിരുന്നു രാജേശ്വരി ഈ ദൗത്വം ശശികലയെ ഏൽപ്പിച്ചത്. ഹെയർ ഡ്രൈയറായിരുന്നു പാഴ്സലിൽ ഉണ്ടായിരുന്നത്. ഇത് പ്രവർത്തന യോ​ഗ്യമാണോ എന്ന് പരിശോധിക്കവെ ഹെയർ ഡ്രൈയർ പൊട്ടി തെറിച്ച് ശശികല അപകടത്തിൽ പെട്ടു. ഇൽക്കൽ സ്വദേശി രാജേശ്വരിയുടെ (37) വിരലുകളാണ് അറ്റു പോയിട്ടുണ്ട്.

അന്വേഷണത്തിലാണ് പ്രണയം തകർത്ത സ്ത്രീയെന്ന് കരുതി രാജേശ്വരിയെ കൊല്ലാൻ വേണ്ടി അയച്ചതായിരുന്നു ഹെയർ ഡ്രയർ ബോംബ് എന്ന് കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റ ശശികലയുടെ ആൺസുഹൃത്താണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കൂടെ കണ്ടെത്തിയതോടെ സംഭവിച്ച ട്വസ്റ്റുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്.

സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ

ഷോർട്ട് സർക്യൂട്ട് മൂലമാണ് ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചതെന്നായിരുന്നു പ്രധാമിക നി​ഗമനം. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന് പിന്നിൽ ​ഗൂഡാലോചനയുണ്ടെന്ന് കണ്ടെത്തി. ആസൂത്രിതമായ കൊലപാതകശ്രമമാണ് നടന്നതെന്ന് മനസ്സിലാക്കിയ പോലീസ് അന്വേഷണം ശക്തമാക്കി.

ഭർത്താവ് മരിച്ച രാജേശ്വരി ഒരു വർഷം മുമ്പാണ് സിദ്ദപ്പയുമായി അടുപ്പത്തിലായത്. അടുത്തിടെ രാജേശ്വരി സിദ്ദപ്പയുമായി അകന്നു. ഇതിന് കാരണക്കാരി രാജേശ്വരിയുടെ അയൽവാസിയായ ശശികലയാണെന്ന് സിദ്ദപ്പ മനസിലാക്കി. ഇതോടെ ശശികലയെ കൊലപ്പെടുത്താൻ സിദ്ദപ്പ ആസൂത്രണം നടത്തുകയായിരുന്നു. ഹെയർ ഡ്രയറിനുള്ളിൽ ഡിറ്റനേറ്റർ സ്ഥാപിച്ച് ശശികലയുടെ വിലാസത്തിൽ പാഴ്സൽ അയച്ചു.

എന്നാൽ ശശികല സ്ഥലത്തില്ലാത്തതിനാൽ രാജേശ്വരി പാഴ്സൽ കൈപ്പറ്റി. ശശികലയുടെ നിർദ്ദേശ പ്രകാരം രാജേശ്വരി പാഴ്സൽ തുറന്നു. പിന്നാലെ ഹെയർ ഡ്രയർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് ശശികലയെ ചോദ്യം ചെയ്തതോടെയാണ് ഹെയർ ഡ്രയർ ഓർഡർ ചെയ്തിട്ടില്ലെന്ന് മനസിലായത്. പൊലീസ് നടത്തിയ അന്വേഷത്തിലാണ് സിദ്ദപ്പയാണ് ഇതിന് പിന്നിലെന്ന് മനസിലാകുന്നത്. ഒളിവിൽ പോയ സിദ്ദപ്പയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *