CrimeInternationalNational

കാഞ്ചീപുരത്ത്‌ നിന്ന് കാണാതായ എട്ട് കോടി വിലയുള്ള പുരാതന വെങ്കില പ്രതിമ അമേരിക്കയിലെ മ്യൂസിയത്തില്‍

ചെന്നൈ: കാഞ്ചീപുരത്തെ ക്ഷേത്രത്തില്‍ നിന്ന് കാണാതായ വെങ്കല പ്രതിമ അമേരിക്കയില്‍. കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രത്തിലെ എട്ട് കോടി രൂപ വിലമതിക്കുന്ന പുരാതന വെങ്കല പ്രതിമയായ സോമസ്‌കന്ദരുടെ വിഗ്രഹം ആണ് യുഎസിലെ സാന്‍ഫ്രാന്‍സിക്കോയിലെ ഏഷ്യന്‍ ആര്‍ട്ട് മ്യൂസിയത്തില്‍ നിന്ന് സംസ്ഥാന ഐഡല്‍ വിംഗ് പോലീസ് കണ്ടെത്തിയതായി ഡിജിപി ശങ്കര്‍ ജിവാള്‍ പറഞ്ഞു.

വിഗ്രഹ വിഭാഗം ഇന്‍സ്‌പെക്ടര്‍ ഡി തമിഴ് സെല്‍വിയാണ് മ്യൂസിയത്തിലെ പ്രദര്‍ശനത്തിലുള്ള ഈ വിഗ്രഹം തിരിച്ചറിഞ്ഞത്. അവരുടെ വെബ്സൈറ്റില്‍ അതിന്റെ ഉത്ഭവം ‘കാഞ്ചീപുരം, തമിഴ്നാട്, ഇന്ത്യ’ എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്. വിഗ്രഹം 1500 CE ലും 1600 CE ലും പഴക്കമുള്ളതാണെന്ന് പറയുന്നു. വിവരണത്തില്‍ ഇത് വെങ്കലം കൊണ്ടാണ് നിര്‍മ്മിച്ചതെന്നും പീഠത്തിന്റെ മുന്‍വശത്തുള്ള ഒരു നീണ്ട തെലുങ്ക് ലിഖിതത്തില്‍ ദാതാവിന്റെയും പിതാവിന്റെയും മുത്തച്ഛന്റെയും പേര് പരാമര്‍ശിക്കുന്നു. കാഞ്ചീപുരം നഗരത്തിലെ ഏകാംബരേശ്വരര്‍ (ഏകാംബരനാഥ) ക്ഷേത്രത്തിന് വേണ്ടിയാണ് വിഗ്രഹം നിര്‍മ്മിച്ചതെന്നും ഡിജിപി പ്രസ്താവനയില്‍ പറഞ്ഞു.

എപ്പിഗ്രഫി വിദഗ്ധര്‍ തെലുങ്കില്‍ ആലേഖനം ചെയ്ത നാല് വരികള്‍ വിവര്‍ത്തനം ചെയ്തു. ലിഖിതത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ഏകാംബരേശ്വരര്‍ ക്ഷേത്രവുമായുള്ള വിഗ്രഹത്തിന്റെ ബന്ധം സ്ഥിരീകരിക്കുന്നതാണ്. വിഗ്രഹത്തിന്റെ അന്താരാഷ്ട്ര വിപണി മൂല്യം 8 കോടി രൂപയാണെന്നും വിഗ്രഹത്തിലെ ഭാഷയും പ്രതീകങ്ങളും ഇത് 18-ാം നൂറ്റാണ്ടിലേതാണെന്ന് സൂചിപ്പിക്കുന്നുവെന്നും വിദഗ്ധര്‍ അവകാശപ്പെട്ടു. ഇന്‍സ്പെക്ടര്‍ തമിഴ് സെല്‍വിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, സ്വത്ത് മോഷ്ടിക്കല്‍, രേഖകളില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പുരാവസ്തു ആര്‍ട്ട് ട്രഷേഴ്സ് നിയമത്തിലെ പ്രസക്തമായ വകുപ്പും പ്രകാരം വിഗ്രഹ വിഭാഗം ചൊവ്വാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *