
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്‌ജി എസ്.രമേഷ്‌കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്‌ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- അനധികൃത സ്വത്ത് സമ്പാദനം: മന്ത്രി ദുരൈമുരുഗനെതിരെ കുറ്റം ചുമത്താൻ ഹൈക്കോടതി നിർദ്ദേശം
- ചെലവ് ഒരുകോടി; ഒന്നും അന്വേഷിക്കാതെ ജസ്റ്റിസ്. വി.കെ. മോഹനൻ കമ്മീഷൻ; സ്വർണ്ണക്കടത്ത് കേസില്‍ സർക്കാർ പാഴാക്കുന്നത് വലിയ തുക
- ക്ഷേമ പെൻഷൻ കുടിശിക ഒരു ഗഡു കൂടി നൽകാൻ തീരുമാനം; കുടിശിക കിട്ടാൻ തെരഞ്ഞെടുപ്പ് വരേണ്ട അവസ്ഥ
- വ്ളോഗർ മുകേഷ് എം. നായർക്കെതിരെ പോക്‌സോ കേസ്
- മദ്യപാനത്തിനിടെ തർക്കം; ജ്യേഷ്ഠൻ അനുജനെ കൊലപ്പെടുത്തി