
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്‌ജി എസ്.രമേഷ്‌കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്‌ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- തോമസ് ഐസക്കിന്റെ നിയമന വിവാദം: പിഴവ് തിരുത്താൻ പുതിയ ഉത്തരവിറക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ
- സതീശന്റേത് ധീരമായ നിലപാട് ! വെള്ളാപ്പള്ളി വർഗീയവിഷം ചീറ്റുന്നു, നവോത്ഥാന സമിതിയിൽ നിന്ന് പുറത്താക്കണമെന്ന് വി.എം. സുധീരൻ
- ഗവർണർ ഒഴിവില്ല ! പത്മജ വേണുഗോപാൽ വട്ടിയൂർക്കാവിലേക്ക്
- നിമിഷ പ്രിയയ്ക്ക് ആശ്വാസം; വധശിക്ഷ റദ്ദാക്കി, ഇനി മോചന ചർച്ചകൾ; നിർണായക വെളിപ്പെടുത്തലുമായി കാന്തപുരം
- കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലും പത്തനംതിട്ടയിലെ 6 സ്കൂളുകൾക്കും നാളെ അവധി