പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്‌ജി എസ്.രമേഷ്‌കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്‌ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- വിരമിക്കൽ ആനുകൂല്യം ഈ വർഷം ഇല്ല! 7000 കോടി സെപ്റ്റംബർ 30 നുള്ളിൽ കടമെടുക്കാൻ കെ.എൻ ബാലഗോപാൽ
- കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; കൊച്ചുവേളിയില്‍ നിന്നും കന്യാകുമാരിയില്‍ നിന്നും സർവീസുകള്‍ പരിഗണനയില്‍
- ശമ്പള കുടിശിക ലഭിക്കണമെന്ന് കെ.വി തോമസ്; കുടിശിക കൊടുക്കാൻ ബാലഗോപാലിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി
- കെ. എൻ. ബാലഗോപാലിന് ചികിത്സക്ക് ചെലവായ തുക അനുവദിച്ചു; 1.91 ലക്ഷം
- ക്ഷാമബത്ത കുടിശിക: സർക്കാരിനെതിരെ 9 കേസുകളെന്ന് കെ.എൻ ബാലഗോപാൽ