
Crime
അമേരിക്കയില്‍ ഭർത്താവിന്റെ വെടിയേറ്റ മീരയുടെ നില ഗുരുതരം; വയറ്റിലെ രക്തസ്രാവം നിയന്ത്രിക്കാനായില്ല
ഷിക്കാഗോ: അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നംപടവിൽ എബ്രഹാം – ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ് വെടിയേറ്റത്. 32 കാരിയായ മീര ഗർഭിണിയായിരുന്നു.
കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് ഭർത്താവ് അമൽ റെജി മീരയെ വെടി വയ്ക്കുകയായിരുന്നു. അമൽ റെജി ഏറ്റുമാനൂർ പഴയമ്പള്ളി സ്വദേശിയാണ്. ഇയാളെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു.
മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കൾക്കു ലഭിച്ച വിവരം.
അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.
- രാജകുടുംബാംഗങ്ങളുടെ പെൻഷന് കോടികൾ ചെലവഴിച്ച് സംസ്ഥാന സർക്കാർ
- വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കുന്നത് ശിക്ഷാർഹം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
- ക്ഷാമബത്ത അടക്കം ജീവനക്കാർക്ക് നഷ്ടം 1 ലക്ഷം കോടി! സെക്രട്ടറിയേറ്റിന് മുന്നിൽ കൂട്ട ഉപവാസവുമായി സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ
- സെക്രട്ടറിയേറ്റിലെ ഉന്നത നേതാവ് പി.എസ്.സി അംഗമാകും! മാസ ശമ്പളം 3.82 ലക്ഷം
- ഭർത്താവിന്റെ പരസ്ത്രീ ബന്ധം ക്രൂരതയോ ആത്മഹത്യാ പ്രേരണയോ അല്ല: ഡൽഹി ഹൈക്കോടതി