CricketIPLSports

ഒരു മര്യാദയൊക്കെ വേണ്ടേ ഇതെന്റെ നാടല്ലേ: ഡൽഹിക്ക് വിജയം സമ്മാനിച്ച് കെ.എൽ. രാഹുൽ | IPL 2025 RCB Vs DC

ഇൻഡ്യൻ പ്രീമിയർ ലീഗ് 2025. കുറഞ്ഞ സ്കോറിൽ ത്രില്ലർ പ്രകടനം കാഴ്ചവെച്ച ബാംഗ്ലൂർ – ഡെൽഹി മൽസരത്തിൽ ഡൽഹിക്ക് ആറു വിക്കറ്റ് വിജയം. ബാഗ്ലൂർ ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റുകൾ നഷ്ടത്തിൽ 169 റൺസുകളിലേക്കെത്തി ഡൽഹി ക്യാപിറ്റൽസ് . രണ്ടാം ഇന്നിംഗ്സിൽ പതിനൊന്ന് ഓവറുകൾ പൂർത്തിയാകുമ്പോൾ വിജയപ്രതീക്ഷ 14 ശതമാനം മാത്രമുണ്ടായിരുന്ന ഡൽഹിയെ 53 പന്തുകളിൽ പുറത്താകാതെ 93 റൺസുകൾ നേടി വിജയത്തിലേക്ക് എത്തിച്ച് കെഎൽ രാഹുൽ.

ഇത് തൻ്റെ പഴയ ഹോം ഗ്രൗണ്ടാണെന്ന കാര്യം കാണികളെ ഓർമിപ്പിക്കുന്ന രീതിയിലുള്ള പ്രകടനവും നടത്തി. 8.4 ഓവറുകളിൽ ക്യാപ്റ്റൻ അക്ഷർ പട്ടേൽ പുറത്താകുമ്പോൾ ഡൽഹി സ്കോർബോർഡ് 4 വിക്കറ്റുകൾക്ക് 58 റൺസുകളായിരുന്നു, കുറഞ്ഞ റൺനിരക്കും വിക്കറ്റും നഷ്ടവും കാരണം സമ്മർദ്ദത്തിലായ ഡെൽഹിയെ അപരാജിത കൂട്ടുകെട്ടിലൂടെ വിജയത്തിലെത്തിക്കുകയായിരുന്നു ട്രിസ്റ്റൺ സ്റ്റബ്ബ്സ് – കെ എൽ രാഹുൽ കൂട്ടുകെട്ട്.
ഈ സഖ്യത്തിലെ ഒരാളെയെങ്കിലും പുറത്താക്കിയാൽ വിജയം നേടാം എന്ന പ്രതീക്ഷയിൽ സകല വജ്രായുധങ്ങളും ബാഗ്ലൂർ പരീക്ഷിച്ചെങ്കിലും വിജയലക്ഷ്യം മാത്രം ലക്ഷ്യമുള്ള ഒരു ടീമിനെ തകർക്കാനായില്ല.

അവസാന മൂന്നോവറുകളിൽ 18 റൺസ് വേണ്ടിയിരുന്നപ്പോൾ ഡൽഹിക്കെതിരെ പന്തെറിയാൻ വന്ന യാഷ് ദയാലിൻ്റെ ഓവറിലെ അഞ്ചു പന്തുകൾക്കുള്ളിൽ 18 നു പകരം 23 റൺസുകൾ ഡെൽഹി നേടിയ വിജയ റൺ രാഹുൽ പറത്തിയ സിക്സിലൂടെയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ മികച്ച തുടക്കം ലഭിച്ച ബാഗ്ലൂരിന് അത് മുതലാക്കാനായില്ല. ഈ സീസണിലെ ഒരു ടീമിൻ്റെ ആദ്യ 50 റൺസുകൾ ഏറ്റവും വേഗത്തിൽ കണ്ടെത്തി ബാഗ്ലൂർ അത് വെറും 18 പന്തുകളിൽ. ഐപിഎല്ലിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമരിൽ ഒരാളായ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ഓവറിൽ ബാഗ്ലൂർ നേടിയത് 30 റൺസുകളായിരുന്നു. ഓപ്പണർ ഫിൽ സാൾട്ട് തകർത്തടിച്ച് 17 പന്തുകളിൽ 37 റൺസുകൾ നേടി. അനാവശ്യ റൺസിനു ശ്രമിച്ച ഫിൽ സാൾട്ട് പുറത്തായതോടെ തകർച്ചയാരംഭിച്ച ബാഗ്ലൂരിന് ആശ്വാസം നൽകിയത് അവസാന ഓവറുകളിൽ തകർത്തടിച്ച ടിം ഡേവിഡ് മാത്രമാണ്.

ഡെൽഹിക്കുവേണ്ടി പന്തെറിഞ്ഞ് 4.5 ഇക്കണോമായിൽ വിപ്രജ് നിഗമും ‘ 4.25 റൺ നിരക്കിൽ കുൽദീപ് യാദവും പന്തെറിഞ്ഞ് 2 വിക്കറ്റുകൾ വീതം വീഴ്ത്തി.
ബോളർമാരുടെ പേടി സ്വപ്നമായ ബാഗ്ലൂർ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ 163 എന്നത് തികച്ചും ചെറിയ ഒരു ടോട്ടൽ മാത്രമായിരുന്നു. പക്ഷേ പ്രതീക്ഷകളെയെല്ലാം ഞെട്ടിച്ച് തുടങ്ങിയ ബാഗ്ലൂർ ബോളർമാർ ശരിക്കും ഡെൽഹി മുൻനിര ബാറ്റർമാരെ വരിഞ്ഞു കെട്ടി, ഓപ്പണർ ഫാഫ് ഡു പ്ലെസിസ് (2), ഫ്രേസർ മക്ഗൂർക്ക ( 7), അഭിഷേക് പോറൽ (7) എന്നീ മുൻനിര പുറത്താകുമ്പോൾ ഡൽഹി സ്കോർ 30/3. അല്പം സമയം പിടിച്ചു നിന്ന ക്യാപ്റ്റൻ അക്ഷർ പട്ടേലിനെക്കൂടി നഷ്ടപ്പെടുമ്പോൾ 8.4 ഓവറുകളിൽ 58 റൺസിൽ 4 വിക്കറ്റ് നഷ്ടം ഡൽഹിയെ അമിത സമർദ്ദത്തിലാക്കി. അവിടെ തുടങ്ങിയ സഖ്യമാണ് ഡൽഹിയെ വിജയതീരത്തെത്തിച്ചത്.

ആദ്യ സ്പെല്ലിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ബാഗ്ലൂരിന്റെ സൂപ്പർ ബോളർ ഭുവനേശ്വർ കുമാർ നേടിയത് വിലപ്പെട്ട രണ്ടു വിക്കറ്റുകളായിരുന്നു. പുറത്താകാതെ 93 റൺസുകളും 2 ക്യാച്ചും സ്വന്തമാക്കിയ കെ എൽ രാഹുൽ പ്ലേയർ ഓഫ് ദി മാച്ച്.