
തിരുവനന്തപുരം: കേരളത്തിലെ ഒരു ക്യാമ്പസിലും ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഡിസംബര്‍ 18നു കോഴിക്കോട് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സനാതന ധര്‍മപീഠത്തിന്റെ സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കും.
ഡിസംബര്‍ 16 മുതല്‍ 18 വരെ കോഴിക്കോട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഒഴിവാക്കിയാണ് കാലിക്കട്ട് ക്യാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് തനിക്കു നേരെയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം നടന്നതെന്ന ഗവര്‍ണറുടെ ആരോപണം നിലനില്‍ക്കുന്നതിനിടെ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ രാത്രിയടക്കം താമസിക്കാനുമുള്ള ഗവര്‍ണറുടെ തീരുമാനം.
ഗവര്‍ണറെ കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വെല്ലുവിളിച്ചത്.
- ഇന്ത്യൻ നാവികസേനയിൽ ഒരു യുഗാന്ത്യം; ആദ്യ കിലോ ക്ലാസ് അന്തർവാഹിനി ‘ഐഎൻഎസ് സിന്ധുഘോഷ്’ വിരമിക്കുന്നു
- ബ്രിക്സ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്ന് ഷി ജിൻപിങ്, പുടിനും എത്തില്ല; കാരണങ്ങൾ ഇവയാണ്
- വിദ്യാർത്ഥികളെ അടിക്കാൻ അധ്യാപകർക്ക് അവകാശമില്ല, പക്ഷെ അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകളെ ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്ന് ഹൈക്കോടതി
- സ്കൂൾ അവധികൾ പ്രഖ്യാപിച്ചു; ഓണം, ക്രിസ്മസ്, വേനലവധി തീയതികൾ അറിയാം
- റെയിൽവേ പ്ലാറ്റ്ഫോമിൽ യുവതിക്ക് പ്രസവം; ഹെയർ ക്ലിപ്പും പോക്കറ്റ് കത്തിയും ശസ്ത്രക്രിയാ ഉപകരണങ്ങളാക്കി സൈനിക ഡോക്ടർ, രക്ഷപ്പെട്ടത് രണ്ട് ജീവൻ!