അച്ഛന് നീതി ഉറപ്പാക്കിയത് 25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ബ്രസീലിനെ ഞെട്ടിച്ച് യുവതി

25 വർഷമാണ് അച്ഛന്റെ കൊലപാതകിയോട് പ്രതികാരം ചെയ്യാനായി കാത്തിരിക്കുകയായിരുന്നു യുവതി.

Ghislaine Silva de Deus

ബ്രസീൽ റൊറൈമയിലെ ബോവ വിസ്റ്റയിൽ 35 വയസുകാരിയായ ഗിസ്‍ലൈൻ സിൽവ ഡേ ഡ്യൂസിന്റെ പ്രതികാരകഥ. 25 വർഷമായി അച്ഛന്റെ കൊലപാതകിയോട് പ്രതികാരം ചെയ്യാനായി കാത്തിരിക്കുകയായിരുന്നു യുവതി.

അച്ഛൻ കൊലചെയ്യപ്പെട്ടപ്പോൾ ഗിസ്‍ലൈന് 9 വയസായിരുന്നു .1999 ഫെബ്രുവരി 20-ന് സൂപ്പർമാർക്കറ്റ് ഉടമയായ ഗിറാൾഡോ ജോസ് വിസെന്റെ ഡേ ഡ്യൂസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം ബാറിലെ നീന്തൽക്കുളത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. കൊലയാളിയായ ഡ്യൂസിന്‍റെ ജോലിക്കാരന്‍ റെയ്മണ്ടോ ആൽവസ് ഗോമസ്, കടം ചോദിച്ചെങ്കിലും അത് ലഭിക്കാത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്.

പിന്നീട്, 2013-ൽ ഗോമസിനെ പോലീസ് പിടികൂടി. 12 വർഷത്തെ ശിക്ഷയ്ക്ക് വിധി വന്നെങ്കിലും അപ്പീലിൽ ജയില്‍ ശിക്ഷ ഒഴിവാക്കി. 2016-ൽ അപ്പീല്‍ നിരസിച്ച ശേഷം ഗോമസ് ഒളിവിൽ പോയി. എന്നിരുന്നാലും ഗിസ്‍ലൈന്‍റെ പ്രതീക്ഷകൾ അത് പോലെ തുടർന്നു. അവളെ 18 -ാം വയസിൽ നിയമ വിദ്യാർത്ഥിനിയാക്കി, പിന്നീട് പോലീസ് ജനറൽ ഹോമിസൈഡ് ഡിവിഷനിലേക്ക് ചേർത്തു.

ഒടുവിൽ, കഴിഞ്ഞ സെപ്റ്റംബർ 25-ന്, നോവ സിഡേഡ് മേഖലയിലെ ഒരു ഫാമിൽ ഒളിഞ്ഞിരിക്കുന്ന ഗോമസിനെ ഗിസ്‍ലൈൻ അറസ്റ്റ് ചെയ്തു. ‘അച്ഛന്‍റെ മരണത്തിന് ഉത്തരവാദിയായവനെ വിലങ്ങ് അണിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ കണ്ണുനീർ തടയാൻ കഴിഞ്ഞില്ല,’ എന്ന് ഗിസ്‍ലൈൻ മാധ്യമങ്ങളോട് പറഞ്ഞു.

2024 സെപ്റ്റംബർ 26-ന്, ഗോമസിന് 12 വർഷത്തെ ശിക്ഷ കോടതി വിധിച്ചു. അച്ഛന്‍റെ കൊലപാതകിയെ നിയമത്തിന് മുന്നിൽ എത്തിക്കാൻ 25 വർഷം കാത്തിരുന്ന ഗിസ്‍ലൈൻ ഇന്ന് ബ്രസീലിലെ തന്നെ ഹീറോയായി മാറിയിരിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments