NewsPolitics

നിലമ്പൂരിൽ ഷൗക്കത്ത്! ഭൂരിപക്ഷം 10000 കടക്കും; ഭരണ വിരുദ്ധ വികാരം അതിശക്തമെന്ന് കേന്ദ്ര ഇൻ്റലിജൻസ് റിപ്പോർട്ട്

നിലമ്പൂരിൽ യു ഡി എഫിന് മുൻതൂക്കമെന്ന് കേന്ദ്ര ഇൻ്റലിജൻസ് റിപ്പോർട്ട്. പ്രിയങ്ക ഗാന്ധിയുടെ നിലമ്പൂർ പ്രചരണത്തിന് ശേഷമുള്ള റിപ്പോർട്ട് പ്രകാരം 10,000 വോട്ടിന് മുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കുമെന്നാണ് കേന്ദ്ര ഇൻ്റലിജൻസ് റിപ്പോർട്ട്. കാലാവസ്ഥ അനുകൂലമായാൽ ഭൂരിപക്ഷം വീണ്ടും ഉയരും എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

അതിശക്തമായ ഭരണ വിരുദ്ധ വികാരമാണ് മണ്ഡലത്തിൽ യു.ഡി എഫിൻ്റെ കുതിപ്പിന് കാരണമെന്നും റിപ്പോർട്ട് പറയുന്നു.വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ തുടർച്ചയായി ഉണ്ടായ വീഴ്ചകൾ എൽ.ഡിഎഫിന് തിരിച്ചടിയാകും. പി.വി അൻവർ 5 ശതമാനം വോട്ട് പിടിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

19 നാണ് തെരഞ്ഞെടുപ്പ്. പോളിംഗ് ശതമാനം കൂടി കണക്കിലെടുത്ത് കേന്ദ്ര ഇൻ്റലിജൻസ് അടുത്ത റിപ്പോർട്ട് തയ്യാറാക്കും. പി.വി അൻവർ രാജിവച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡിഎഫും ശക്തമായ പ്രചരണങ്ങളാണ് നടത്തിയത്. യു.ഡി.എഫിനു വേണ്ടി പ്രീയങ്ക ഗാന്ധി എത്തിയപ്പോൾ എൽ.ഡി എഫിനായി മുഖ്യ പ്രചാരകനായി എത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു.

ഭരണ വിരുദ്ധ വികാരം ആളികത്തിച്ചായിരുന്നു യു.ഡി.എഫിൻ്റെ പ്രചരണം. ഭരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി, സതീശൻ്റെ 7 ചോദ്യങ്ങൾക്ക് മറുപടി പറയാതെയാണ് മുഖ്യമന്ത്രി നിലമ്പൂരിൽ നിന്ന് മടങ്ങിയത്. ഭരണ വിരുദ്ധ വികാരം അതിശക്തമാണ് എന്ന് മുഖ്യമന്ത്രിക്കും വ്യക്തം.