
അവർക്ക് സീറ്റില്ല. കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേക്കേറിയവർക്ക് തെരഞ്ഞെടുപ്പിൽ സീറ്റില്ല. ജനകീയ മുഖമല്ലാത്തതാണ് ഇവർക്ക് തിരിച്ചടി ആകുന്നത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. 2026 ലെ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇവരിൽ ചിലർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
കോൺഗ്രസ് വിട്ട ഇവരെ ലക്ഷങ്ങൾ ശമ്പളത്തിലാണ് പിണറായി നിയമിച്ചത്. ഇതിനെതിരെ പാർട്ടിയിൽ മുറുമുറുപ്പ് ശക്തമാണ്. വിജ്ഞാന കേരളത്തിൻ്റെ മുഖ്യ ഉപദേഷ്ടാവായ തോമസ് ഐസക്കിന് 70000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. ശമ്പളത്തിന് പകരം ഇന്ധന അലവൻസ് എന്ന പേരിലാണ് ഐസക്കിന് പ്രതിമാസം ലഭിക്കുന്നത്.
കോൺഗ്രസ് വിട്ട് സി പി എമ്മിൽ എത്തിയ പി. സരിനെ വിജ്ഞാന കേരളത്തിൽ – 80000 രൂപ ശമ്പളത്തിലാണ് നിയമിച്ചത്.ഐസക്കിനേക്കാൾ കൂടുതൽ. ശമ്പളം മാത്രമല്ല കാർ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങളും സരിന് ലഭിക്കുമെന്നാണ് സൂചന.കോൺഗ്രസിൻ്റെ സംഘടന ജനറൽ സെക്രട്ടറിയായിരുന്നു കെ.പി അനിൽകുമാറിനെ ഒഡെപെകിൻ്റെ തലപ്പത്ത് ആണ് നിയമിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി പി.എസ് പ്രശാന്ത് സി പി എമ്മിലേക്ക് കാല് മാറിയതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി.ലതിക സുഭാഷ് വനിത വികസന കോർപ്പറേഷൻ തലപ്പത്തും എത്തി. സി പി എമ്മിൽ അംഗത്വം എടുത്തില്ലെങ്കിലും ക്യാബിനറ്റ് റാങ്കിൽ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആയി കെ.വി. തോമസിനും നിയമനം ലഭിച്ചു.
ആര് വന്നാലും സർക്കാർ നിയമനം നൽകും ലക്ഷങ്ങൾ ശമ്പളവും നൽകും. പാർലമെൻ്റ് രംഗത്തേക്ക് ഉടൻ കണ്ണ് വയ്ക്കേണ്ട എന്ന വ്യക്തമായ സന്ദേശം ആണ് സി പി എം ഇവർക്ക് നൽകിയിരിക്കുന്നത്.