CrimeNews

കർണാടക മുൻ പോലീസ് മേധാവി ഓം പ്രകാശ് ബംഗളൂരുവിൽ കൊല്ലപ്പെട്ടു; ഭാര്യയും മകളും കസ്റ്റഡിയില്‍

ബംഗളൂരു: കർണാടക പോലീസിന്റെ മുൻ ഡയറക്ടർ ജനറൽ (ഡിജിപി) ഓം പ്രകാശിനെ ബംഗളൂരുവിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കത്തി ഉപയോഗിച്ച് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. ഭാര്യയും മകളും ചേർന്നാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഓം പ്രകാശിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മകളും പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം ഭർത്താവ് പീഡിപ്പിക്കുന്നതായി പല്ലവി പൊലീസിനെ അറിയിച്ചിരുന്നു. ഭാര്യ പല്ലവി തന്നെയാണ് വിവരം പൊലീസിലറിയിച്ചത്.  ഐ ഫിനിഷ്ഡാ ദാറ്റ് മോണ്‍സ്റ്റർ എന്നാണ് പല്ലവി ആദ്യം അറിയിച്ചത്. മൂന്ന് നിലയുള്ള വീട്ടിൽ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടത്.

മകനും സഹോദരിക്കുമായിരുന്നു ഓം പ്രകാശ് സ്വത്ത്‌ എഴുതി വച്ചിരുന്നത്. ഇതിന്‍റെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. വീട്ടിൽ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തു എന്നാണ് നിഗമനം. ശേഷം പല്ലവി സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചെന്നും പൊലീസിന് വിവരം ലഭിച്ചു. ‘ഞാൻ ആ പിശാചിനെ കൊന്നു’ (‘I finished that monster’) എന്ന് പല്ലവി പറഞ്ഞെന്ന് സുഹൃത്തിന്റെ മൊഴി.

68 കാരനായ ഓം പ്രകാശ് ബിഹാർ സ്വദേശിയാണ്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ഓം പ്രകാശ്. 68 വയസ്സായിരുന്നു. 2015 മുതൽ 2017 വരെ കർണാടക പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. ബംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊലീസ് മേധാവിയായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് ഓം പ്രകാശ് ഫയർ ഫോഴ്സ് മേധാവിയുടേതുൾപ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസിന്റെ തലപ്പത്ത് സേവനമനുഷ്ഠിച്ച ഒരു വ്യക്തിയുടെ കൊലപാതകം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഓം പ്രകാശിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും, വിശദമായ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.