Crime

സഹോദരികളെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്ത് പെഡോഫൈൽ; മറ്റ് കുട്ടികളെയും ലക്ഷ്യമിട്ടു

എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുളള സഹോദരിമാരെ രണ്ട് വർഷമായി പീഡിപ്പിച്ചിരുന്ന അമ്മയുടെ ആൺസുഹൃത്ത് ധനേഷ് പ്രായപൂർത്തിയാകാത്ത കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടിരുന്നു. മൂത്ത കുട്ടിയുടെ സുഹൃത്തുക്കളായ കുട്ടികളെയാണ് ഇയാൾ നോട്ടമിട്ടത്. പെൺകുട്ടികളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ നിന്നാണ് സുഹൃത്തുക്കളായ കുട്ടികളെ ഇയാൾ തിരഞ്ഞെടുത്തത്. ഇവരെ പരിചയപ്പെടുത്താൻ കുട്ടികളെ നിരന്തരം നിർബന്ധിച്ചു.

ഇത് സഹിക്കാനാകാതെ വന്നതോടെയാണ് മൂത്ത കുട്ടി സുഹൃത്തിന് ഒരു കത്ത് നൽകിയത്. അച്ഛന് നിന്നെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ ഒരു കത്താണ് മൂത്ത കുട്ടി സുഹൃത്തിന് നൽകി. ഈ കത്ത് കണ്ട ഇതേ സ്‌കൂളിലെ അധ്യാപികയുടെ മകളാണ് വിവരം അമ്മയെ അറിയിച്ചത്. ഈ കത്ത് കണ്ട അധ്യാപികയാണ് സംശയം തോന്നി കുട്ടികളുമായി വിശദമായി സംസാരിച്ചതും പീഡനവിവരം മനസിലാക്കിയതും. പിന്നാലെ പോലീസിൽ അറിയിക്കുകയും ചെയ്തു. അധ്യാപികയുടെ ഈ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കൂടുതൽ വിദ്യാർത്ഥികൾ ഇയാളുടെ പീഡനത്തിന് ഇരയാകുമായിരുന്നു.

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ രണ്ടു വർഷത്തിലേറെയായി അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവർ ധനേഷ് കുമാർ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടികളുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. അച്ഛൻ രോഗിയായിരുന്ന കാലത്ത് ധനേഷ് കുമാറിന്റെ ടാക്സിയിലാണ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നത്. ഈ ബന്ധമാണ് കുട്ടികളുടെ അമ്മയുമായി ലിവിംഗ് ടുഗദർ ബന്ധത്തിൽ എത്തിയത്. പീഡനത്തിൽ അമ്മയുടെ അറവുണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണ് പോലീസ്.