
വയനാട്: കാനഡയിൽ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് യുവതിയിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന കേസിൽ പാലക്കാട് സ്വദേശിനിയായ 28 വയസ്സുകാരി പിടിയിൽ.
പാലക്കാട് കോരൻചിറ മാരുകല്ലേൽ വീട്ടിൽ അർച്ചന തങ്കച്ചനെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവച്ച് വെള്ളിയാഴ്ചയാണ് അർച്ചനയെ കസ്റ്റഡിയിലെടുത്തത്.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മൊതക്കര സ്വദേശിനിയായ യുവതിയിൽനിന്നു മൂന്നര ലക്ഷം രൂപയാണ് അർച്ചന തട്ടിയെടുത്തത്. ഇടപ്പള്ളിയിലെ ‘ബില്യൻ എർത്ത് മൈഗ്രേഷൻ’ എന്ന സ്ഥാപനം വഴി കാനഡയിൽ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ഇൻസ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. എറണാംകുളം എളമക്കര സ്റ്റേഷനിലും ഇവർെക്കതിരെ സമാന രീതിയിലുള്ള കേസുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അർച്ചന കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് പരികയാണെന്നും പൊലീസ് അറിയിച്ചു.