
സർക്കാർ ജീവനക്കാർക്ക് പെൻഷൻ കൊടുക്കാൻ ഒരു മാസം വേണ്ടത് 1007 കോടി; റവന്യു എസ്റ്റിമേറ്റിൻ്റെ 8 % മാത്രം
കേരളത്തില്‍ സർവീസ് പെൻഷൻ കൊടുക്കാൻ 2025- 26 ൽ വകയിരുത്തിയിരിക്കുന്നത് 12083.90 കോടി.സർക്കാർ പെൻഷൻകാർക്കുള്ള പെൻഷൻ കൊടുക്കാൻ ഒരു മാസം വേണ്ടത് 1007 കോടി.
സംസ്ഥാനത്തിൻ്റെ റവന്യു എസ്റ്റിമേറ്റ് 1,52,351.67 കോടിയാണ്. സർവീസ് പെൻഷൻ കൊടുക്കാൻ ചെലവാകുന്നത് റവന്യു എസ്റ്റിമേറ്റിൻ്റെ 8 ശതമാനം മാത്രം എന്ന് കണക്കുകളിൽ നിന്ന് വ്യക്തം. 2023- 24 ൽ സർവീസ് പെൻഷൻ കൊടുക്കാൻ ചെലവായത് 10479.61 കോടിയാണ്.
2024- 25 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സർവീസ് പെൻഷൻ ചെലവ് 11,361.15 കോടിയാണ്. 19 ശതമാനം ക്ഷാമ ആശ്വാസം നിലവിൽ പെൻഷൻകാർക്ക് കുടിശികയാണ്. 6 ഗഡുക്കളാണ് കുടിശിക. അടിസ്ഥാന പെൻഷൻ്റെ തോത് അനുസരിച്ച് പ്രതിമാസം 2185 രൂപ മുതൽ 15846 രൂപ വരെ പെൻഷൻകാർക്ക് ഇതുമൂലം പ്രതിമാസ പെൻഷനിൽ നഷ്ടപ്പെടുകയാണ്.
സർക്കാർ 2021 ൽ പ്രഖ്യാപിച്ച 5 ശതമാനം ക്ഷാമ ആശ്വാസ കുടിശികയുടെ 79 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നൽകിയില്ല. 19734 രൂപ മുതൽ 1,43,500 രൂപ വരെയാണ് ഇതുമൂലം പെൻഷൻകാർക്ക് നഷ്ടപ്പെട്ടത്.
പെൻഷൻകാരുടെ പരിഷ്കരണത്തിൻ്റെ നാലാം ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
പെൻഷൻ പൂർണ്ണമായി നിർത്തലാക്കണം പെൻഷൻ പ്രായം 60 ആക്കണം 60 വയസായ മുഴുവൻ സർക്കാർ ജീവനക്കാരെയും കൊന്നൊടുക്കണം
സർക്കാർ ജീവനക്കാർക്ക് എന്ത്പെൻഷൻ?
റിട്ടയർ ചെയ്തവർക്കല്ലേ പെൻഷൻ?