
മെസിയും നെയ്മറും ഇല്ലാതെ അർജന്റിന – ബ്രസീൽ പോരാട്ടം. ലോകകപ്പ് യോഗ്യത മൽസരത്തിലാണ് ഇരു ടീമും ഏറ്റുമുട്ടുന്നത്. 26 നാണ് മൽസരം. പരിക്കാണ് മെസിക്കും നെയ്മർക്കും വിനയായത്.
ദീർഘനാളത്തെ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ നെയ്മർ സാൻ്റോസിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വച്ച് തിരിച്ചു വന്നിരുന്നു.ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിലും നെയ്മറെ ഉള്‍പ്പെടുത്തി. ഇതിനിടയിലാണ് താരത്തിന് കാൽക്കുഴക്ക് വീണ്ടും പരുക്കേറ്റത്.നെയ്മര്‍ക്ക് പകരം എന്‍ഡ്രിക്കിനെ ബ്രസീല്‍ ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
എന്നാല്‍ തന്റെ പരിക്ക് ഗുരുതരമല്ലെന്നും വൈകാതെ തിരിച്ചെത്തുമെന്നും നെയ്മര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.അമേരിക്കയിൽ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോഴാണ് മെസ്സിക്ക് പരിക്കേറ്റത്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 12 മത്സരങ്ങൾ കളിച്ച അർജന്റീന എട്ട് വിജയവും ഒരു സമനിലയും മൂന്ന് തോൽവിയും ഉൾപ്പെടെ 25 പോയിന്റുമായി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ പോയിന്റ് ടേബിളിൽ ഒന്നാമതാണ്.12 മത്സരങ്ങൾ കളിച്ച ബ്രസീൽ അഞ്ച് വിജയവും 3 സമനിലയും നാല് തോൽവിയും ഉൾപ്പെടെ 18 പോയിന്റുമായി അഞ്ചാമതാണ്. 21 ന് ബ്രസീൽ കൊളംബിയ മൽസരവും ഉണ്ട്. 12 മൽസരത്തിൽ നിന്ന് 19 പോയിൻ്റുമായി കൊളംബിയ നാലാം സ്ഥാനത്താണ്.