CrimeNews

ലോഡ്ജിലെ അനാശ്യാസ കേന്ദ്രം നടത്തിപ്പ് 2 പൊലീസുകാർ; ASI അടക്കം അറസ്റ്റിൽ

കൊച്ചിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശ്യാസ കേന്ദ്രം നടത്തിയതിന് രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു. ട്രാഫിക് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ ഓഫീസർ രമേശ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബ്രിജേഷ് ലാൽ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ നവംബറില്‍ കടവന്ത്രയിലെ കർഷക റോഡില്‍ ഡ്രീംസ് ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അനാശ്യാസ പ്രവർത്തനത്തിന് ഏജന്റുമാരായ സ്ത്രീയും പുരുഷനും പിടിയിലായിരുന്നു. കൊല്ലം സ്വദേശി രശ്മി, അവരുടെ സഹായി ആലപ്പുഴ സ്വദേശി വിമല്‍, ലോഡ്ജ് നടത്തിപ്പുകാരൻ മാത്യു എന്നിവരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജ് നടത്തി വരുമാനമുണ്ടാക്കിയിരുന്നത് പൊലീസുകാരാണെന്ന് കണ്ടെത്തിയത്.

രശ്മിയുടെ കസ്റ്റഡിയിലാണ് പെണ്‍കുട്ടികളുണ്ടായിരുന്നത്. ആവശ്യക്കാരെ കണ്ടെത്തി അവർക്ക് പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ച് കൊടുത്ത് ലോഡ്ജില്‍ എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്.

ഇന്ന് രാവിലെയാണ് ഇരുവരെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ ഏജൻറുമാരായ സ്ത്രീയേയും പുരുഷനെയും ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജിന്റെ നടത്തിപ്പിൽ പൊലീസുകാർക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചത്. തുടർന്നാണ് പൊലീസുകാരായ രമേശിനും ബ്രിജേഷ് ലാലിനും പങ്കുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചത്. രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിനൊടുവിലാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്ത് ലോഡ്ജ് ഒരു സുരക്ഷിത താവളമാക്കി മാറ്റിയിരുന്നു. അവർ സ്ത്രീകളെ ബലമായി കൊണ്ടുവന്ന് അനാശാസ്യ പ്രവർത്തനത്തിന് നിർബന്ധിച്ചിരുന്നു. ഈ സ്ത്രീകളിൽ പലരും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. അവർക്ക് നിയമപരമായ സംരക്ഷണം ലഭിക്കാത്തതിനാൽ ഇവർ ഇരയാക്കപ്പെടുകയായിരുന്നു.

പൊലീസ് പോലുള്ള ഒരു സ്ഥാപനത്തിൽ നിന്നുതന്നെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നു എന്നത് വളരെ ആശങ്കാജനകമാണ്. ഈ സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും കർശന നടപടി സ്വീകരിക്കണമെന്ന് സമൂഹം ആവശ്യപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *