
മദ്രസയുടെ മറവില്‍ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മൂന്നുപേര്‍ അറസ്റ്റില്‍
മതപഠന ശാലയുടെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കിയ മൂന്ന് മദ്രസാധ്യാപകര്‍ അറസ്റ്റില്‍.
കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച സ്വദേശി മാങ്കാട് കടക്കല്‍ കാഞ്ഞിരത്തുമൂട്ടില് ബിസ്മി ഭവനില്‍ താമസിക്കുന്ന ആര്.സിദ്ദിഖ് (24), തൊളിക്കോട് പുളിമൂട് സബീന മന്‍സിലില്‍ എസ്.മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍ പ്രദേശ് ഖെരി ഗണേഷ്പൂര്‍ ഹൈരി സ്വദേശി എം.മുഹമ്മദ് റസാമുള്‍ഹക്ക് എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരുവര്‍ഷമായി പ്രതികള്‍ തിരുവനന്തപുരം നെടുമങ്ങാട്ട് മദ്രസ നടത്തിവരുകയായിരുന്നു. കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മദ്രസ നടത്തി കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കുകയായിരുന്നു ഇവര്‍. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
- ‘കുട്ടിയുടെ തോന്നൽ മാത്രം തെളിവാകില്ല’; ഡോക്ടർക്കെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതിയുടെ നിർണായക വിധി
- ആരാധനാപാത്രത്തെ കാണാൻ യമാൽ ബ്രസീലിൽ, നെയ്മറിനൊപ്പം ഫുട്വോളി കളിച്ച് ബാർസ താരം
- എച്ച്ഐവി പ്രതിരോധം; പുതിയ മരുന്നിന് അംഗീകാരം; വർഷത്തിൽ രണ്ട് ഇൻജെക്ഷൻ മാത്രം മതി
- യോഗയും പ്രകൃതിയും ഒന്നാകുന്നു; അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി തലസ്ഥാനത്ത് ‘ഹരിത് യോഗ’
- അയൺ ഡോം പരാജയമോ? ഇസ്രായേലിന്റെ ഉരുക്കുകോട്ട തകർത്ത് ഇറാനിയൻ മിസൈലുകൾ; നിർണായക വെളിപ്പെടുത്തലുമായി സൈനിക ജനറൽ