CricketIPLSports

ഏകപക്ഷീയ വിജയവുമായി ഗുജറാത്ത്; നാലാം തോൽവിയുമായി ഹൈദരാബാദ് | IPL 2025

ഇൻഡ്യൻ പ്രീമിയർ ലീഗ് 2025, ഹൈദരാബാദിൽ നടന്ന ഗുജറാത്ത് ടൈറ്റൻസ് ,സൺ റൈസേഴ്സ് മൽത്സരത്തിൽ ഏഴുവിക്കറ്റ് വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. തുടർച്ചയായ മൂന്നാം വിജയം ഗുജറാത്ത് കരസ്ഥമാക്കിയപ്പോൾ മുൻ ഫൈനലിസ്റ്റുകളായ ഹൈദരാബാദ് തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 152 റൺസുകൾ എട്ടുവിക്കറ്റ് നഷ്ടത്തിൽ നേടി, സ്വന്തം നാട്ടിൽ പന്തെറിഞ്ഞ മുഹമ്മദ് സിറാജിന്റെ മികച്ച ബോളിംഗ് പ്രകടനം സൺറൈസേഴ്സിനെ പിടിച്ചുകെട്ടാൻ സഹായിച്ചു. വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനെതിരെ വെല്ലുവിളി ഉയർത്താൻ ഹൈദരാബാദ് ബോളിംഗ് നിരക്കായില്ല. കളിയുടെ സമസ്ത മേഖലയിലും സർവ്വാധിപത്യം നേടിയ ഗുജറാത്തിനെയാണ് ഇന്നലെ കളത്തിൽ കാണാൻ കഴിഞ്ഞത്.

മികച്ച രീതിയൽ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് ഹൈദരാബാദിൻ്റെ ഓപ്പണർമാർ രണ്ടു പേരെയും വേഗത്തിൽ കൂടാരം കയറ്റി. 4.25 ഇക്കണോമിയിൽ പന്തെറിഞ്ഞ സിറാജ് 4 ഓവറുകളിൽ 17 റൺസ് മാത്രം വിട്ടു കൊടുത്ത് നേടിയത് 4 വിക്കറ്റുകളാണ്. മികച്ച പിന്തുണ സിറാജിനു നൽകിക്കൊണ്ട് പ്രസിദ് കൃഷ്ണ , സായി കിഷോർ എന്നീ ബോളർമാർ രണ്ടു വിക്കറ്റ് വീതം തള്ളിയിട്ടു.

ഹൈദരാബാദ് ടോപ് സ്കോറർ നിതീഷ് കുമാർ റെഡ്ഡിയാണ്, 34 പന്തുകളിൽ 31 റൺസുകളാണ് താരം നേടിയത്. മധ്യനിരയിൽ മികച്ച പ്രകടനം നടത്താൻ ശ്രമിച്ച ഹെൻറിച്ച് ക്ലാസ്സനെ (27) സായി കിഷോർ പുറത്താക്കി, നിതീഷ് കുമാർ റെഡ്ഡിയുടെ വിക്കറ്റും നേടിയത് കിഷോർ ആയിരുന്നു.

മുൻ നിരയിൽ അഭിഷേക് ശർമ്മ (18), ട്രാവിസ് ഹെഡ് (8), ഇഷാൻ കിഷൻ (17) എന്നിവർക്ക് ഈ മൽസരത്തിലും ദീർഘ ഇന്നിംഗ്സ് പ്രകടിപ്പിക്കാനാകാത്തത് ഹൈദരാബാദിന് പ്രതിരോധിക്കാനുളള സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല.
അനികേത് വർമ്മയുടെ 18 റൺസുകളും, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 9 പന്തുകളിൽ നേടിയ 22 റൺസുകളും 152 എന്ന ടീം ടോട്ടലിൽ എത്തിച്ചുവെങ്കിലും ഗുജറാത്തിനെതിരെ പൊരുതാനുള്ള ഒരു സ്കോർ അല്ലായിരുന്നു ഇത്.
രണ്ടാം ബാറ്റിംഗിൽ ഓപ്പണർ സായ് സുദർശൻ, മൂന്നാമൻ ജോസ് ബട്ട്ലർ എന്നിവരെ മൂന്നും നാലും ഓവറുകളിൽ പുറത്താക്കി ചെറിയ ഒരു പ്രതീക്ഷ ഹൈദരബാദ് ക്യാംപിൽ ഉണർത്തി, ഷമിയും പാറ്റ് കമ്മിൻസുമായിരുന്നു ഈ വിക്കറ്റുകൾ നേടിയത്.
തുടർന്നു ക്രീസിലെത്തിയ വാഷിംഗ്ടൺ സുന്ദർ തകർത്തടിച്ചു, സമർജീത് സിംഗ് എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ രണ്ട് സിക്സും രണ്ട് ബൗണ്ടറിയും പറഞ്ഞി 20 സുകളാണ് നേടിയത്.

29 പന്തുകളിൽ 5 ബൗണ്ടറിയും രണ്ട് സിക്സും ഉൾപ്പെടെ 49 റൺസുകൾ നേടിയ വാഷിംഗ്ടൺ സുന്ദറെ മുഹമ്മദ് ഷമി പുറത്താക്കി. തുടർന്നു ക്രീസിലെത്തിയ റൂഥർഫോർഡ് 16 പന്തിൽ 35 റൺസുകളുമായി പുറത്താകാതെ നിന്നു.
ഓപ്പണർമാരിൽ ഒരാളായ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 61 നോട്ട് ഔട്ടായിരുന്നു 43 പന്തുകളിൽ. ഹൈദരാബാദിനു വേണ്ടി മുഹമ്മദ് ഷമി രണ്ടു വിക്കറ്റും ക്യാപ്റ്റൻ കമ്മിൻസ് ഒരു വിക്കറ്റും വീഴ്ത്തി.