
വിചിത്രമായ അറിയിപ്പ്; സെപ്റ്റോയ്ക്കെതിരെ രോഷാകുലയായി യുവതി.
ബെംഗളൂരു: വിമർശനങ്ങളൊഴിയാതെ സെപ്റ്റോ. കഴഞ്ഞ കുറച്ച ദിവസങ്ങളായി സെപ്റ്റോയ്ക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്ന് വരുന്നത്. അപരിചിതർക്ക് അയക്കുന്ന സന്ദേശങ്ങളിലെ നിലവാരത്തെ ചോദ്യം ചെയ്തുകൊണ്ടാണ് സെപ്റ്റോ പോലുള്ള ബ്രാൻഡിന് വിമർശനം നേരിടേണ്ടി വരുന്നത്.
ബെംഗളൂരുവിലെ ഒരു യുവതിയ്ക്ക് സെപ്റ്റോയിൽ നിന്നും വിചിത്രമായ ഒരു അറിയിപ്പ് സന്ദേശം ലഭിക്കുകയുണ്ടായി. ക്യൂട്ടി എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് യുവതിയ്ക്ക് പ്രൊമോഷണൽ അറിയിപ്പ് ലഭിച്ചത്. ബംഗളുരുവിലെ പല്ലവി വർമ്മ എന്ന യുവതിക്കാണ് ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചത്. സന്ദേശത്തിൽ പരിഭ്രാന്തിയായ ഇവർ സെപ്റ്റോയ്ക്കെതിരെ ലിങ്ക്ഡ്ഇനിൽ വിമർശനം ഉന്നയിക്കുകയായിരുന്നു. ബനാന ചിപ്സിൻ്റെ ഒരു ബ്രാൻഡ് പ്രൊമോട്ട് ചെയ്യാൻ ഉദ്ദേശിച്ചുള്ള സന്ദേശത്തിൻ്റെ അനുചിതമായ ടോൺ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.
വർമ്മയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് ഇങ്ങനെ :
ഇന്നലെ, എനിക്ക് സെപ്റ്റോ -യിൽ നിന്ന് ഒരു അറിയിപ്പ് ലഭിച്ചു. അതിൽ എന്നെ ക്യൂട്ടി മെഹക് എന്നാണ് അഭിസംബോധന ചെയ്തത്. അത് എന്നെ രാജ്യത്തെ പല കൗമാരപ്രായക്കാരായ പെൺകുട്ടികൾ സമൂഹത്തിൽ കടന്നുപോകുന്ന എല്ലാ ഭയാനകമായ സംഭവങ്ങളെയുമാണ് ഓർമിപ്പിച്ചത്. ഒരു പ്രശസ്ത ബ്രാൻഡ് യാദൃശ്ചികമായി ഒരു അപരിചിതനെ ‘ക്യൂട്ട്’ എന്ന് വിളിക്കുന്നത് ഉചിതമാണെന്ന് കരുതുന്നുണ്ടോയെന്നാണ് വർമ്മ ലിങ്ക്ഡിനിൽ കുറിച്ചത്. ഒരു ബ്രാൻഡ് ആരെയെങ്കിലും “റാന്റമായി ക്യൂട്ടി ” എന്ന് വിളിക്കുന്നത് സ്വീകാര്യമല്ലെന്നും സ്ത്രീകളുടെ സുരക്ഷ ആരംഭിക്കുന്നത് വീട്ടിൽ നിന്നാണെന്നും അവർ പറഞ്ഞു.
ഒരു അപരിചിതനെ അഭിസംബോധന ചെയ്യുന്നത് മാന്യമായ ഒരു ബ്രാൻഡിന് അനുചിതമാണെന്ന് വർമ്മ പറഞ്ഞു. പ്രത്യേകിച്ച് ലൈംഗിക പീഡനം തടയൽ (POSH) നിയന്ത്രണങ്ങൾ പോലുള്ള സ്ത്രീകളുടെ സുരക്ഷാ അവബോധത്തെക്കുറിച്ചുള്ള നിയമങ്ങളുമുള്ള ഒരു കാലത്ത് , ബ്രാൻഡ് ആശയവിനിമയത്തിലെ പ്രൊഫഷണലിസത്തിൻ്റെയും മാന്യതയുടെയും മൂല്യങ്ങൾ അവർ ഉന്നയിച്ചു. ദൈനംദിന ഇടപെടലുകളിലെ ബഹുമാനം സ്ത്രീ സുരക്ഷയിലേക്കുള്ള ആദ്യപടിയാണെന്നു അവർ പ്രതികരിച്ചു. ഒരാളെ റാൻഡം ക്രിയാവിശേഷണങ്ങൾ വിളിക്കുന്നതിലെ അനുചിതമായ കാര്യത്തെക്കുറിച്ച് വർമ്മ തൻ്റെ ആശങ്ക പ്രകടിപ്പിച്ചു
ഇതോടെ പോസ്റ്റ് വളരെ വേഗത്തിൽ ആളുകൾ ഏറ്റെടുത്തു. തുടർന്ന് ഉപയോക്താക്കളിൽ നിന്നും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. നിരവധിപേരാണ് പല്ലവി വർമ്മയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത്. സന്ദേശങ്ങൾ അയക്കുമ്പോൾ ബ്രാൻഡ് സമന്വയനം പാലിക്കണമെന്നും പ്രത്യേകിച്ച് സ്ത്രീകളോട് ബഹുമാനത്തോടെയുള്ള പെരുമാറ്റമാണ് പുലർത്തേണ്ടതെന്നും ആളുകൾ പ്രതികരിച്ചു. എന്നാൽ ഇതാദ്യമായി അല്ല സെപ്റ്റോയ്ക്ക് എതിരെ വിമർശനങ്ങൾ ഉയരുന്നത് .
അടുത്തിടെ, ബെംഗളുരുവിലെ മറ്റൊരു വനിതാ ഉപഭോക്താവിന് അയച്ച സന്ദേശവും വിമർശനങ്ങൾക്ക് കാരണമായി. ഞാന്‍ നിന്നെ മിസ് ചെയ്യുന്നു പല്ലവി-ഐ-പില് എമര്‍ജന്‍സി ഗര്‍ഭനിരോധന ഗുളിക,’’ എന്നായിരുന്നു യുവതിയ്ക്ക് ലഭിച്ച സന്ദേശം. ഉടന്‍ തന്നെ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത യുവതി ഈ ചിത്രം ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ചെയ്തു. സന്ദേശം അയയ്ക്കുന്നതിന് യുക്തി വേണമെന്നും അല്ലെങ്കില്‍ ഇത്തരം ആപ്പുകളില്‍ നിന്ന് അകലം പാലിക്കാനെ ഇങ്ങനെയുള്ള സന്ദേശങ്ങള്‍ ഉപകരിക്കുകയുള്ളുവെന്നും യുവതി കുറിച്ചു.
സംഭവത്തിൽ യുവതിയിയോട് സെപ്റ്റോ ക്ഷമാപണം നടത്തി . തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്ന് അവർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുമെന്നും സെപ്റ്റോ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.