ബീഹാറില്‍ വീണ്ടും വ്യാജ മദ്യ ദുരന്തം. നഷ്ടമായത് ഏഴ് കുടുംബത്തിൻ്റെ അത്താണികള്‍

പട്ന: ബീഹാറില്‍ വീണ്ടും വ്യാജ മദ്യ ദുരന്തം. ബീഹാറിലെ സിവാന്‍ ജില്ലയിലെ മധാര്‍ പ്രദേശത്താണ് മദ്യ ദുരന്തം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഏഴ് പേര്‍ മരിക്കുകയും രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുകയാണ്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. ഇന്നലെ വൈകുന്നേരം വ്യാജമദ്യം നല്‍കുന്ന കടയില്‍ ഒത്തുകൂടി ഇവര്‍ മദ്യപിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയതോടെ ഇവരുടെ കാഴ്ച നഷ്ടപ്പെടുകയും ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ആറ് പേര്‍ക്കും അന്ത്യം സംഭവിച്ചത്. ഏഴാമത്തെയാള്‍ പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണപ്പെട്ടത്. അരവിന്ദ് സിംഗ് (40), രാമേന്ദ്ര സിംഗ് (30), സന്തോഷ് മഹ്‌തോ (35), മുന്ന (32), ബ്രിജ് മോഹന്‍ സിംഗ് (38) മോഹന്‍ ഷാ (28) എന്നിവരാണ് മരണപ്പെട്ടത്.

2016ല്‍ ബീഹാറിലെ ഗോപാല്‍ഗഞ്ച് പട്ടണത്തില്‍ 16 പേര്‍ വ്യാജമദ്യത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെ സംസ്ഥാനത്ത് വ്യാജ മദ്യ നിരോധന നിയമം നിലവില്‍ വന്നിരുന്നു. എന്നിട്ടും ഇത്തരം ഒരു ദുരന്തം ആവര്‍ത്തിച്ചത് വളരെ ദുഖമുണ്ടാക്കുന്നതാണെന്നും മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ്് വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments