സൽമാൻ ഖാന്റെ വസതിയ്ക്ക് ഇരട്ടി പരിരക്ഷ, സുരക്ഷ കടുപ്പിച്ച് സർക്കാർ

എന്‍സിപി നേതാവ് സിദ്ദിഖിയുടെ കൊലപാതകത്തെ തുടർന്നുള്ള ഭീഷണികള്‍ക്കിടയിലാണ് സല്‍മാന്റെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്

ബോളിവുഡ് നടൻ സല്‍മാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. സല്‍മാന്റെ ബാന്ദ്രയിലെ ഗാലക്സി അപാര്‍ട്‌മെന്റില്‍ പന്ത്രണ്ടോളം പോലീസുകാരെ നിയമിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. തന്റെ മാതാപിതാക്കളോടൊപ്പം സല്‍മാന്‍ താമസിക്കുന്ന സ്ഥലമാണിത്. എന്‍സിപി നേതാവ് സിദ്ദിഖിയുടെ കൊലപാതകത്തെ തുടർന്നുള്ള ഭീഷണികള്‍ക്കിടയിലാണ് സല്‍മാന്റെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയി സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സല്‍മാനെ സഹായിക്കുന്ന ആർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന ഭീഷണിയും ബിഷ്ണോയി മുന്നോട്ടുവെച്ചിരുന്നു. സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ മുമ്പും ശ്രമമുണ്ടായിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗങ്ങള്‍ ഇതിനായി വന്‍ ഗൂഢാലോചന നടത്തിയതും ഏഴോളം പേരെ ഇതില്‍ ഉള്‍പ്പെടുത്തിയതുമായാണ് റിപ്പോര്‍ട്ടുകള്‍.

വീട്ടിലുണ്ടായ വെടിവയ്പ്പ് സംഭവത്തില്‍, വെടിവയ്പ്പിന്റെ ശബ്ദം കേട്ടാണ് താന്‍ എഴുന്നേറ്റതെന്ന് സല്‍മാന്‍ നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. അന്ന് ബാല്‍ക്കണിയില്‍ നോക്കിയെങ്കിലും ആരെയും കണ്ടില്ലെന്നും ജീവന്‌ ഭീഷണിയുണ്ടെന്ന ബോധ്യം ലഭിച്ചതായും താരം വ്യക്തമാക്കിയിരുന്നു.

അതേസമയം സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ റിലീസ് ആയ ‘ടൈഗര്‍ 3’ ഒരു ദിവസം മുന്‍പേ യുഎഇയില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ചോർന്നിരുന്നു. ഷാരൂഖ് ഖാന്‍ ചിത്രത്തിലെ അതിഥി വേഷത്തിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായപ്പോള്‍, സല്‍മാന്‍ ആരാധകരോട് സ്പോയിലറുകള്‍ വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ചു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലെത്തിയതോടെ, റിലീസിന് മുന്‍പുള്ള ഹൈപ്പ് ചിത്രത്തിന് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments