കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കുമ്പോള്‍ തെളിഞ്ഞത് പീഡനം, പ്രതി പിതാവിൻ്റെ സുഹൃത്ത്

റൂര്‍ക്കേല: ഒഡീഷയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസ് അന്വേഷിച്ചപ്പോള്‍ തെളിഞ്ഞത് പീഡനകേസ്. ഒഡീഷയിലെ റൂര്‍ക്കേലയില്‍ നിന്നുള്ള പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഈ വഴിത്തിരിവ് ഉണ്ടായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് കുട്ടിയെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ബിസിനസുകാരനായ 48 കാരന്‍ രാജന്‍ ശ്രീവാസ്തവ എന്ന പ്രതിക്കെതിരെ പോലീസ് കേസെടുക്കുകയും അയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. ശ്രീവാസ്തവ, തന്റെ ഭൂരിഭാഗം സമയവും ബിസിനസ് ആവശ്യങ്ങള്‍ക്കായി പെണ്‍കുട്ടിയുടെ നാട്ടില്‍ ചിലവഴിച്ചിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് നല്ല അടുപ്പം ആയിരുന്നു. ഇത് മുതലെടുത്താണ് പ്രതി പലതവണ കുട്ടിയെ പീഡിപ്പിച്ചത്. സെപ്തംബര്‍ 27 നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കാമുകനോടൊപ്പം പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കാട്ടി ഒരു പരാതി സ്‌റ്റേഷനില്‍ എത്തിയിരുന്നു. ആ കേസ് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ബലാത്സംഗം തെളിഞ്ഞത്. പെണ്‍കുട്ടിയുടെ കാമുകന്‍ ബിസ്രയിലെ 27 കാരനായ സഫൂര്‍ ആലമിനെ ബിഎന്‍എസ്, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടി തന്നോടൊപ്പം സമയം ചെലവഴിക്കാന്‍ സ്വയം വന്നതാണെന്ന് യുവാവ് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത ഒരാളെ തട്ടിക്കൊണ്ടുപോയതിനാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം പോലീസ് യുവാവിനെ ചോദ്യം ചെയ്യുകയും ആ സമയം പെണ്‍കുട്ടി ശ്രീവാസ്തവ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തുകയും ചെയ്തതായി കേസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments