CrimeNews

ഭാസ്കരക്കാരണവർ വധക്കേസ് പ്രതി ഷെറിന് പിണറായിയുടെ കരുതൽ! ഷെറിൻ്റെ മോചനത്തിന് പിന്നിൽ മന്ത്രി

ഭാസ്കരക്കാരണവര്‍ വധക്കേസ് പ്രതി ഷെറിന് പിണറായി സർക്കാരിൻ്റെ കരുതൽ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഷെറിന് ശിക്ഷായിളവ് നല്‍കി. പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ്‌ മോചനത്തിന് അനുമതി നല്‍കിയത്. കേസില്‍ ജീവപര്യന്തം തടവാണ് ലഭിച്ചത്. ഷെറിൻ്റെ മോചനത്തിന് വേണ്ടി ഒരു മന്ത്രി മുൻകൈയെടുത്തു എന്ന സൂചനകളാണ് ലഭിക്കുന്നത്.

2009 നവംബര്‍ ഏഴിനാണ് കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കര കാര്‍ണവര്‍ കൊല്ലപ്പെട്ടത്.കൊല നടക്കുമ്പോൾ വീട്ടില്‍ ഷെറിന്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീടിന് മുകള്‍ നിലയിലെ ജനാല വഴി മോഷ്ടാവ് എത്താന്‍ സാധ്യതയെന്ന് പറഞ്ഞ് വഴി തെറ്റിക്കാനായിരുന്നു ആദ്യശ്രമം.

ശാരീരിക വെല്ലുവിളി നേരിടുന്ന മകന്‍ ബിനു പീറ്ററിന്റെ ജീവിതം സുരക്ഷിതമാക്കാനാണ് നിർധന കുടുംബത്തില്‍ നിന്നുള്ള ഷെറിനെ മരുമകളായി കാരണവര്‍ കുടുംബത്തില്‍ എത്തിച്ചത്. സാമ്പത്തിക ബാധ്യത തീർത്ത് ഷെറിനെ അമേരിക്കയിലേക്ക് കൊണ്ടു പോയി. അവിടെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മോഷണം നടത്തിയതിനെ തുടർന്ന് ഷെറിൻ നാട്ടിലേക്ക് മടങ്ങി.

ഇതോടെ ഭര്‍ത്താവും കൈക്കുഞ്ഞുമായി ഷെറിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഈ സമയത്താണ് ഷെറിന്റെ വഴിവിട്ട ബന്ധങ്ങള്‍ തുടങ്ങിയതും. അന്നത്തെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഓര്‍ക്കൂട്ട് വഴി ഷെറിന്‍ കാമുകന്‍മാരുടെ എണ്ണം കൂട്ടി. കാരണവര്‍ വില്ലയില്‍ ഒര്‍ക്കൂട്ട് കാമുകന്‍മാര്‍ ഊഴം വച്ചെത്തി. 2007ല്‍ ഭാര്യ അന്നമ്മ മരിച്ച ശേഷം ഭാസ്‌കര കാരണവര്‍ നാട്ടിലേക്ക് മടങ്ങിയതോടെയാണ് ഷെറിന്റെ ബന്ധങ്ങൾ കുടുംബം അറിയാൻ തുടങ്ങിയത്.

ഭാസ്‌ക്കര കാരണവര്‍ എത്തിയതോടെ ആദ്യം ഒന്ന് പതറിയെങ്കിലും ഷെറിന്‍ കാമുകന്‍മാരെ രഹസ്യമായി വീട്ടില്‍ എത്തിച്ചിരുന്നു. ഒരുനാള്‍ പിടിക്കപ്പെട്ടതോടെ ഈ സന്ദര്‍ശനം കാരണവരുടെ മുന്നിലൂടെയായി. ഒരേസമയം ഒന്നിലധികം പേരെ വരെ ഷെറിന്‍ സ്വീകരിച്ചു എന്നാണ് അന്ന് പുറത്തു വന്ന വിവരം. ഇതോടെയാണ് തൻ്റെ സ്വത്തിലെ ഷെറിന്റെ അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ വില്‍പത്രം തയാറാക്കിയത്. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഷെറിന്‍ പലരോടും പണം കടം വാങ്ങി. ഇത് തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ഓര്‍ക്കൂട്ട് കാമുകനായ ബാസിത് അലിയെ ഒപ്പം കൂട്ടി കാരണവരെ കൊല്ലാൻ പദ്ധതിയിട്ടത്.

മറ്റ് രണ്ട് സുഹൃത്തുക്കളായ ഷാനുറഷീദ്, നിഥിന്‍ എന്നിവരെ വിളിച്ചു വരുത്തിയതും ഷെറിന്‍ തന്നെയായിരുന്നു. വീട്ടിലുണ്ടായിരുന്ന നായ്ക്കള്‍ കുരയ്ക്കാതിരിക്കാന്‍ അവക്ക് മയക്കുമരുന്ന് നല്‍കി.ഷെറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെയാണ് ബാസിത് അലിയിലേക്ക് എത്തിയത്.

കാരണവരുടെ കിടപ്പുമുറിയില്‍ നിന്ന് ബാസിതിന്റെ വിരലളയാടം ലഭിക്കുകയും ചെയ്തു. ഇതോടെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികളെല്ലാം അറസ്റ്റിലായി. 89 ദിവസത്തിനിടെ കുറ്റപത്രം നല്‍കുകയും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു .

ഒന്നാം പ്രതിയായ ഷെറിന് തുടർച്ചയായി പരോളുകൾ നൽകിയത് വിവാദമായിരുന്നു. വിവിധ ജയിലുകളിൽ പ്രശ്നമുണ്ടാക്കിയ ഷെറിനെ ഒടുവിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *