
ഇൻഡ്യൻ പ്രീമിയർ ലീഗ് പതിനെട്ടാം എഡിഷൻ അതിവേഗത്തിൽ പുരോഗമിക്കുമ്പോൾ, ലീഗിൽ ഇതുവരെ നടന്ന മൽസരങ്ങളിൽ ഏറ്റവും കൂടുതൽ സിസ്കറുകൾ നേടിയത് ലക്നൗ ബാറ്റർ നിക്കോളാസ് പൂരനാണ്. കൂടുതൽ റൺസുകൾ നേടിയ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തുടർന്നു കൊണ്ടിരിക്കുകയാാണ് ഈ താരം.
ഈ സീസണിൽ അഞ്ചു മൽസരങ്ങൾ കളിച്ചു കഴിഞ്ഞ താരം നേടിയത് 24 സിക്സറുകളാണ്. 72.00 ശരാശരിയിലും 225 സ്ട്രൈക്ക് റേറ്റിലും കളിക്കുന്ന താരം മൂന്നു അർധ സെഞ്ചുറികളും കുറിച്ചു. 288 റൺസുകൾ തന്റെ അക്കൗണ്ടിൽ എത്തിച്ചിട്ടുണ്ട്. എല്ലാ ഐ പി എൽ സീസണുകളിൽ മുൻപന്തിയിൽ നിൽക്കാറുള്ള കരീബിയൻ താരങ്ങളുടെ പിന്തുടർച്ചക്കാരനാണ് നിക്കോളാസ് പുരാൻ. ക്രിസ് ഗേയ്ൽ, കിറോൺ പൊള്ളാർഡ് , ആന്ദ്രേ റസ്സൽ, ഡ്വെയ്ൻ ബ്രാവോ, ഷിമ്റോൺ ഹെറ്റ്മയർ തുടങ്ങിയ താരങ്ങൾ മകുടോദാഹരണങ്ങളാണ്.
അഞ്ചു മൽസരങ്ങളിൽ 15 സിക്സുകൾ നേടിയ മറ്റൊരു ലക്നൗ ബാറ്ററായ മിച്ചൽ മാർഷാണ് രണ്ടാം സ്ഥാനത്തുള്ളത്. 24 മൽസരങ്ങൾ ഈ സീസണിൽ പൂർത്തിയാകുമ്പോൾ 441 സിക്സറുകളാണ് ഇതുവരെ പിറന്നത്. 743 ബൗണ്ടറികളും ഇതുവരെ ഉടലെടുത്തു. കൂടുതൽ ബൗണ്ടറികൾ നേടിയ ആദ്യ താരങ്ങളും ഇവർ തന്നെയാണ് പക്ഷേ ഒന്നാം സ്ഥാനത്ത് മിച്ചൽ മാർഷും (28) രണ്ടാം സ്ഥാനത്ത് നിക്കോളാസ് പുരാനും (25) ആണെന്നു മാത്രം വ്യത്യാസം.
ഈ സീസണിൽ നിക്കോളാസ് പൂരാൻ കാഴ്ചവെക്കുന്ന വെടിക്കെട്ട് ബാറ്റിംഗും സ്ഥിരതയാർന്ന റൺവേട്ടയും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വളരെ നിർണായകമാണ്. സിക്സറുകളുടെ എണ്ണത്തിലും റൺവേട്ടയിലും അദ്ദേഹം ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ടീമിൻ്റെ കരുത്ത് വർദ്ധിപ്പിക്കുന്നു. കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ ശക്തരായ ടീമുകൾക്കെതിരെ നേടിയ വിജയങ്ങളിൽ പൂരാന്റെ പ്രകടനം നിർണായകമായിരുന്നു.