ദില്ലി: രാഹുൽ ഗാന്ധി വയനാട് ഒഴിയുമ്പോൾ പകരം സഹോദരി പ്രിയങ്ക ഗാന്ധി വരാൻ സാധ്യത വർദ്ധിക്കുന്നു. കോൺഗ്രസ് എടുക്കുന്ന തീരുമാനം വയനാടിനെയും റായ്ബറേലിയെയും സന്തോഷിപ്പിക്കുമെന്ന് പറഞ്ഞത് ഇതുകൊണ്ടാണെന്നാണ് വിലയിരുത്തൽ. ഏതായാലും ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കും.

റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽഗാന്ധി രണ്ടുവർഷം മുമ്പ് തന്നെ തീരുമാനമെടുത്തിരുന്നു എന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ ആരുമറിയാത്ത തരത്തലിൽ എല്ലാം രാഹുൽ രഹസ്യമാക്കിവെച്ചു.

അതേസമയം, ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ ചുമതലയേൽക്കാനുള്ള താൽപര്യക്കുറവ് രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് വിശാല കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നുവെങ്കിലും സംഘടനയെ ഒരുക്കാനുള്ള പ്രവർത്തനത്തിന് പദവി തടസ്സമാകുമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ലോക്സഭ പ്രതിപക്ഷ നേതാവാകുന്നതോടെ ഡൽഹി വിട്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാകും.

പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇൻഡ്യസഖ്യവും നടത്തിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ സംഘടനയെ ശക്തിപ്പെടുത്താനുള്ള തുടർപ്രവർത്തനം വേണമെന്ന നിലപാടിലാണ് രാഹുൽ. ഇക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ടു മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർ