വീണയുടെ അക്കൗണ്ടിൽ പത്തു കോടി! പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ വഴി ഒഴുകിയത് കോടികൾ; പിണറായി കൊള്ളക്കാരനെന്ന് ഷോൺ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയൻ കൊള്ളക്കാരനാണെന്നും മകൾ വീണ വിജയൻ്റെ വിദേശ അക്കൗണ്ടിൽ 10 കോടിയെന്നും ഷോൺ ജോർജ്.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിൽ നിന്നാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികൾ ഒഴുകിയത്. കെ ഫോൺ, ഇ മൊബിലിറ്റി, സ്പേസ് പാർക്ക് എന്നി പദ്ധതികളുടെ കൺസൾട്ടൻസി പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനായിരുന്നു. പദ്ധതികൾക്കാവശ്യമായ ഫാക്കൽറ്റിയും കൺസൾട്ടസിയും നൽകുകയായിരുന്നു പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിൻ്റെ ജോലി. ഇതിൽ നിന്നും കൃത്യമായി കമ്മീഷൻ ഇവർക്ക് ലഭിച്ചു.

ലഭിച്ച കമ്മീഷനിൽ നിന്നും ഓരോ മാസവും വീണ വിജയൻ്റെ അക്കൗണ്ടിൽ മാസപ്പടിയായി ലഭിച്ചു. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ ജോലി ലഭിച്ചത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ വഴിയായിരുന്നു. 3.34 ലക്ഷമായിരുന്നു സ്വപ്നയുടെ നിയമനത്തിന് പ്രൈസ് വാട്ടർ ഹൗസ് കമ്പനിക്ക് ശമ്പളമായി സ്പേസ് പാർക്ക് നൽകിയത്.

എന്നാൽ ഇതിൽ നിന്നും 1.07 ലക്ഷം മാത്രമാണ് സ്വപ്നക്ക് ശമ്പളമായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ നൽകിയത്. 2.27 ലക്ഷം സ്വപ്നയുടെ ശമ്പളത്തിൽ നിന്നും കമ്മീഷനായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് ലഭിച്ചു.

ഇതിൻ്റെ നിശ്ചിത ശതമാനം വീണയുടെ അക്കൗണ്ടിലേക്ക് മാസപ്പടിയായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ നൽകിയെന്നും ഷോൺ ജോർജ് പറഞ്ഞു. ഓരോ നിയമനത്തിൽ നിന്നും ഇതു പോലെ ലക്ഷങ്ങൾ വീണയുടെ അക്കൗണ്ടിലേക്ക് ഒഴുകി. ഇതിൻ്റെയെല്ലാം തെളിവ് തൻ്റെ കയ്യിൽ ഉണ്ടെന്നും ഷോൺ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments