CrimeNews

കുടകിലെ 16 വയസ്സുകാരിയുടെ കൊല: അറുത്തെടുത്ത തല കണ്ടെടുത്തു; പ്രതി അറസ്റ്റിൽ

മടിക്കേരി: കുടകിലെ സോമവാര്‍പേട്ടയില്‍ 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം നീട്ടിവെച്ച വൈരാഗ്യത്തിനായിരുന്നു പെണ്‍കുട്ടിയെ എം. മുകേഷ് എന്ന ഓംകാരപ്പ കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് മൂന്നാംദിവസമാണ് ഇയാള്‍ പിടിയിലാകുന്നതും പെണ്‍കുട്ടിയുടെ തല കണ്ടെത്തുന്നതും. ഇതിനിടയില്‍ പ്രതി ജീവനൊടുക്കിയെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ പ്രകാശിന്റെ വീടിനു സമീപം മറ്റൊരു യുവാവ് തൂങ്ങിമരിച്ചത് പ്രതിയെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. ഇതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. തെറ്റായ പ്രചാരണം വന്ന വഴി അന്വേഷിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുടക് എസ്പി കെ.രാമരാജന്‍ വ്യക്തമാക്കി.

സോമവാര്‍പേട്ട താലൂക്ക് സുര്‍ലബി ഗ്രാമത്തിലെ സുബ്രമണിയുടെ മകള്‍ മീനയെ വ്യാഴാഴ്ച വൈകിട്ട് 5.30നാണ് കൊലപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രകാശിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വനിതാ ശിശുക്ഷേമ വകുപ്പില്‍ ആരോ പരാതി നല്‍കിയതോടെ 18 വയസ്സിനു ശേഷമേ വിവാഹം നടത്താവൂവെന്ന് പോലീസ് അറിയിച്ചതിനാല്‍ വിവാഹം മുടങ്ങി. വിവാഹം മുടക്കിയത് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയം പ്രതിക്കുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ ചേച്ചിയെ തേടിയുള്ള വരവില്‍ ഗര്‍വാല സുര്‍ലബി ഗ്രാമത്തിനു സമീപം പ്രകാശിനെ പൊലീസ് പിടികൂടുകയായിരുന്നു.

പ്രകാശിനെ കൂട്ടി പൊലീസ് നടത്തിയ പരിശോധനയിലാണു സംഭവ സ്ഥലത്തുനിന്നു 100 മീറ്റര്‍ അകലെ മീനയുടെ തല കണ്ടെടുത്തത്. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചതറിഞ്ഞു കുടുംബാംഗങ്ങള്‍ക്കൊപ്പം അഹ്ലാദിക്കുമ്പോഴാണു ദാരുണ സംഭവം അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *