ഡൽഹി : കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിൻ്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രസർക്കാർ. കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്നാവശ്യത്തിൽ കേരളസർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ ചർച്ച ഫലം കണ്ടില്ല.
സംസ്ഥാനത്തിൻ്റെ ആവശ്യങ്ങളോട് യോജിക്കാൻ കേന്ദ്രം തയ്യാറാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 13,890 കോടി മാത്രമേ അനുവദിക്കൂ എന്ന് കേന്ദ്രം വ്യക്തമാക്കി.
ഇത് ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. 19,370 കോടി രൂപ അധികമായി ആവശ്യപ്പെട്ടതിൽ തീരുമാനമായില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചർച്ചയിലെ കേന്ദ്രസർക്കാരിൻ്റെ നിലപാട് സുപ്രിംകോടതിയെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.