2070 ഓടെ പൂർണ്ണമായി കാർബൺ ബഹിർഗമനം ഒഴിവാക്കണമെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം

ന്യൂഡൽഹി : പ്രതിവർഷം 85 ലക്ഷം എൽ.എൻ.ജിയാണ് പെട്രോനെറ്റ് വഴി ഖത്തറിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ലക്ഷ്യമാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഖത്തറിൽ നിന്നുള്ള പ്രകൃതി വാതക ഇറക്കുമതി നീട്ടാനുള്ള ഇന്ത്യയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഖത്തറും തമ്മിൽ കോടികളുടെ ഇടപാടിന് കരാറിൽ ഏർപ്പെടും. ഇന്ന് തന്നെ കരാറിൽ ഏർപ്പെടുമെന്നാണ് വിവരം.

എന്നാൽ നിലവിലെ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് എൽ. എൻ. ജി ഇറക്കുമതി ചെയ്യണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. നിലവിൽ രണ്ടു കരാറുകളിലായാണ് എൽ. എൻ. ജി ഇറക്കുമതി. ഒരു കരാർ 2028 അവസാനിക്കാനിരിക്കെ വീണ്ടും 20 വർഷം കൂടി നീട്ടി 2048 വരെ കരാറിൽ ഏർപ്പെടാനാണ് ഇന്ത്യയുടെ നീക്കം.

അതായത് പ്രതിവർഷം 75 ലക്ഷം ടൺ എൽ.എൻ.ജി ഖത്തറിൽ നിന്ന് ഇറക്കുമതി ചെയ്യും. നിലവിലുള്ള രണ്ടാമത്തെ കരാറുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ചകൾക്ക് തുടക്കമിടാനും കേന്ദ്രസർക്കാർ ആലോചിക്കുന്നു. രാജ്യത്ത് പ്രകൃതിവാതകത്തിന്റെ അളവ് വർദ്ധിപ്പിച്ച് 2070 ഓടെ പൂർണ്ണമായി കാർബൺ ബഹിർഗമനം ഒഴിവാക്കണമെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.