ആലപ്പുഴ: നവംബര്‍ 18ന് കാസര്‍കോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്ര ആലപ്പുഴ ജില്ലയിലെത്തിയിരിക്കുകയാണ്. ഇതുവരെ യാത്ര കടന്നുവന്ന ജില്ലകളിലെല്ലാം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധവും ഉണ്ടായി. കരിങ്കൊടി പ്രതിഷേധത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുതല്‍ പോലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവരും ഉരുക്കുമുഷ്ടികൊണ്ടാണ് നേരിട്ടത്.

ആലപ്പുഴയിലാണ് അതിന്റെ ഏറ്റവും ഭീകര മുഖം കണ്ടത് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സെക്യൂരിറ്റി ഓഫീസര്‍മാരും തെരഞ്ഞെുപിടിച്ച് വളഞ്ഞിട്ട് അടിക്കുകയായിരുന്നു.

കണ്ണൂര്‍ പഴയങ്ങാടിയിലാണ് പ്രതിഷേധക്കാരെ പാര്‍ട്ടിക്കാരും പോലീസും അടിച്ചൊതുക്കല്‍ തുടങ്ങിയത്. കരിങ്കൊടി കാണിച്ച അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടികൊണ്ടും ഹെല്‍മറ്റുകൊണ്ടും ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും ഇവരുടെ മര്‍ദ്ദനമേറ്റു. ഈ ക്രൂരമര്‍ദ്ദനത്തെ ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അനുമോദിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ സുരക്ഷയെന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം തുടങ്ങുകയായിരുന്നു.

കന്ദമംഗലത്തും പടനിലത്തും കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും പാര്‍ട്ടി ഗുണ്ടകളില്‍ നിന്ന് ലഭിച്ചത് ക്രൂരമായ തല്ലും ചവിട്ടും. വണ്ടൂരിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവിനെ തലയടിച്ച് പൊളിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. മലപ്പുറത്തും തൃശൂരിലും എറണാകുളത്തും ആലപ്പുഴയിലുമൊക്കെ മുഖ്യമന്ത്രിയുടെ ഗുണ്ടാപട അഴിഞ്ഞാടിയത് കേരളം കണ്ടു.

ആലപ്പുഴയില്‍വെച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തന്നെ നേരിട്ടിറങ്ങി പ്രതിഷേധക്കാരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച് ഗണ്‍മാന്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കാന്‍ വേണ്ടി ചാടിയിറങ്ങുകയായിരുന്നു.

ഔദ്യോഗിക വാഹന വ്യൂഹത്തോടൊപ്പം നവകേരള സദസ്സ് വളണ്ടിയര്‍ എന്നെഴുതിയ ടീഷര്‍ട്ടും ധരിച്ചെത്തിയ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മര്‍ദ്ദിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. നവകേരളസദസ് തുടങ്ങിയശേഷം ഇതാദ്യമായല്ല മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ ആക്ഷേപമുയരുന്നത്.

ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതും ഈ ഗണ്‍മാന്‍ തന്നെയാണ്. മുദ്രാവാക്യം വിളിച്ചതിന് ഇത്ര ക്രൂരമായി മര്‍ദിക്കണോ എന്നു കണ്ടു നിന്നവര്‍ പോലും ചോദിക്കുന്ന തരത്തിലാണ് രണ്ട് കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചുപരുക്കേല്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുമ്പോള്‍ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ തടഞ്ഞു. ഈ സമയത്താണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഗണ്‍മാനും എസ്‌കോര്‍ട്ട് വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും വളഞ്ഞിട്ടടിച്ചത്.

കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൈതവന ജങ്ങ്ഷനില്‍ വച്ചാണ് വീണ്ടും പ്രതിഷേധമുണ്ടായപ്പോള്‍ പൊലീസിനൊപ്പം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്‌കാരെ മര്‍ദിക്കാന്‍ ചേര്‍ന്നു.മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ഇരു ചക്രവാഹനങ്ങളില്‍ നവകേരള സദസ് വളന്റിയര്‍ എന്നെഴുതിയ ടീഷര്‍ട്ടും ധരിച്ച് ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകരും സഞ്ചരിക്കുന്നുണ്ട്. ഇവരാണ് പ്രതിഷേധിക്കുന്നവരെ മര്‍ദിക്കാന്‍ പൊലീസിനൊപ്പം കൂടുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകെ മര്‍ദിച്ചശേഷമാണ് കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബിന്റെ വീട് ഒരു സംഘം ആക്രമിച്ചത്.

സംസ്ഥാനതലത്തില്‍ ഈ വിഷയം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വവും