
തിരുവനന്തപുരം: കേരളത്തിലെ ഒരു ക്യാമ്പസിലും ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഡിസംബര്‍ 18നു കോഴിക്കോട് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സനാതന ധര്‍മപീഠത്തിന്റെ സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കും.
ഡിസംബര്‍ 16 മുതല്‍ 18 വരെ കോഴിക്കോട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഒഴിവാക്കിയാണ് കാലിക്കട്ട് ക്യാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് തനിക്കു നേരെയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം നടന്നതെന്ന ഗവര്‍ണറുടെ ആരോപണം നിലനില്‍ക്കുന്നതിനിടെ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ രാത്രിയടക്കം താമസിക്കാനുമുള്ള ഗവര്‍ണറുടെ തീരുമാനം.
ഗവര്‍ണറെ കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വെല്ലുവിളിച്ചത്.
- സൗദിയില്‍ സന്ദർശക വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; രാജ്യം വിടാനുള്ള സമയപരിധി 30 ദിവസം കൂടി നീട്ടി
- പ്രവാസികൾക്ക് നാട്ടിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം; നടപടിക്രമങ്ങൾ അറിയാം, അവസരം നഷ്ടപ്പെടുത്തരുത്
- ദുബായിൽ വാട്സ്ആപ്പിലൂടെ വഴക്കിട്ട യുവാവിന് ശിക്ഷ: 5000 ദിർഹം പിഴ, ഇന്റർനെറ്റ് വിലക്ക്; ഫോണ്‍ കണ്ടുകെട്ടി
- പ്രവാസികൾക്ക് സൗദിയിൽ ഇനി ഭൂമി വാങ്ങാം; ചരിത്രപരമായ നിയമത്തിന് അംഗീകാരം, പക്ഷെ ഈ നഗരങ്ങളിൽ പറ്റില്ല
- ക്ഷാമബത്തയും ശമ്പള പരിഷ്കരണവും വൈകുന്നതിൽ സർക്കാരിനെതിരെ എൻജിഒ യൂണിയൻ; ഭരണപക്ഷ സംഘടനയും സമരത്തിലേക്ക്