
സർക്കാരിന്റെ ജനദ്രോഹ നടപടികൾ നിലമ്പൂരിൽ ചർച്ചയാക്കാൻ പ്രതിപക്ഷം. ഇക്കാര്യങ്ങൾ ചർച്ചയാക്കാതിരിക്കാൻ ഭരണപക്ഷവും തന്ത്രങ്ങൾ മെനയുന്നു. ജനദ്രോഹ നടപടികൾ ചർച്ചയായാൽ പണി കിട്ടും എന്ന് മനസിലായതോടെ രാഷ്ട്രിയ വിവാദങ്ങൾ ഉയർത്താനാണ് എൽ.ഡിഎഫ് ശ്രമം.
വിവാദങ്ങൾ ഉണ്ടാക്കി തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിപ്പിക്കാനുളള ശ്രമം പാലക്കാടും എൽ.ഡി എഫ് പയറ്റിയിരുന്നെങ്കിലും ഫലം ദയനീയമായിരുന്നു. ഷാഫിയേക്കാൾ അഞ്ചിരട്ടിക്ക് മുകളിൽ ഭൂരിപക്ഷത്തിനായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജയം. അത്ര മേൽ ശക്തമാണ് ഭരണ വിരുദ്ധ വികാരം.
പിണറായി സർക്കാരിൻ്റെ കാലത്ത് കറൻ്റു ചാർജ് 6 പ്രാവശ്യമാണ് വർദ്ധിപ്പിച്ചത്. 2017, 2019, 2022, 2023, 2024, 2025 വർഷങ്ങളിലാണ് വൈദ്യുത ചാർജ് കുത്തനെ വർദ്ധിപ്പിച്ചത്.ഒന്നാം പിണറായി സർക്കാർ രണ്ട് തവണയും രണ്ടാം പിണറായി സർക്കാർ 4 തവണയും വൈദ്യുത ചാർജ് വർദ്ധിപ്പിച്ചു.3000 കോടി രൂപയാണ് ജനങ്ങളിൽ നിന്നും കറൻ്റ് ചാർജ് വർധന വഴി അധികമായി സർക്കാർ ഊറ്റിയത്.
വിലകയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കുന്നതായിരുന്നു സർക്കാരിൻ്റെ അടിക്കടിയുള്ള കറൻ്റ് ചാർജ് വർധന. വീണ്ടും കറൻ്റ് ചാർജ് വർധിപ്പിക്കാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട്.6 തവണ കറൻ്റ് ചാർജ് വർദ്ധിപ്പിച്ച നടപടിയെ എങ്ങനെ ന്യായികരിക്കാനാകും! അതുകൊണ്ട് തന്നെ ജനകീയ വിഷയങ്ങൾ ചർച്ചയാക്കാതെയുള്ള ഒളിച്ചോട്ടത്തിനാണ് നിലമ്പൂരിൽ എൽ.ഡി.എഫ് ശ്രമിക്കുന്നത്.
6 തവണ കറൻ്റ് ചാർജ് വർദ്ധിപ്പിച്ച സർക്കാർ നടപടിയെ കുറിച്ച് പ്രതികരിക്കണ്ട എന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജിന് ലഭിച്ചിരിക്കുന്ന ഉപദേശം.