
ഗുജറാത്ത് ടൈറ്റൻസിനെതിരെ 210 റൺസ് പിന്തുടർന്ന രാജസ്ഥാൻ റോയൽസിനെ 38 പന്തിൽ നേടിയ 101 റൺസുമായി വൈഭവ് സൂര്യവംശി വിജയത്തിലേക്ക് നയിച്ചു.
വെറും മൂന്നാം ഐപിഎൽ മത്സരത്തിൽ തന്നെ 35 പന്തിൽ സെഞ്ചുറി നേടിയ വൈഭവ് സൂര്യവംശി ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ചുറികളുടെ പട്ടികയിൽ ക്രിസ് ഗെയ്‌ലിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. വർഷങ്ങളായി ഈ ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ ആറ് സെഞ്ചുറികളുടെ പട്ടിക ഇതാ:
ക്രിസ് ഗെയ്ൽ – 30 പന്തുകൾ
175* vs പൂനെ വാരിയേഴ്സ് ഇന്ത്യ, ബംഗളൂരു, 2013

എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗെയ്ൽ ടി20 റെക്കോർഡ് പുസ്തകങ്ങൾ തിരുത്തിയെഴുതിയ ദിവസമായിരുന്നു അത്. പുറത്താകാതെ നേടിയ 175 റൺസ് ടി20 ഫോർമാറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. അദ്ദേഹത്തിന്റെ 30 പന്തിലെ സെഞ്ചുറി 12 വർഷത്തിനു ശേഷവും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയായി തുടരുന്നു. ആദ്യ ഓവറിൽ ശ്രദ്ധയോടെ കളിച്ച ശേഷം, ഗെയ്ൽ ഇഷ്വർ പാണ്ഡെയുടെ ഓവറിൽ നിന്ന് 21 റൺസും മിച്ചൽ മാർഷിന്റെ ഓവറിൽ നിന്ന് 28 റൺസും നേടി 17 പന്തിൽ അർധസെഞ്ചുറി തികച്ചു.
ആരോൺ ഫിഞ്ചിന്റെ 29 റൺസിന്റെ ഓവർ ആക്രമണത്തിന് ആക്കം കൂട്ടി ഒമ്പതാം ഓവറിൽ ഗെയ്ൽ സെഞ്ചുറിയിലെത്തി. ആദ്യ 103 റൺസിൽ 98 റൺസും ബൗണ്ടറികളിലൂടെയായിരുന്നു. അദ്ദേഹം 175 റൺസോടെ പുറത്താകാതെ നിന്നു, പിന്നീട് രണ്ട് വിക്കറ്റുകളും വീഴ്ത്തി അവിശ്വസനീയമായ ഒരു ദിനം പൂർത്തിയാക്കി.
വൈഭവ് സൂര്യവംശി – 35 പന്തുകൾ
101 vs ഗുജറാത്ത് ടൈറ്റൻസ്, ജയ്പൂർ, 2025

രാജസ്ഥാൻ റോയൽസിൻ്റെ (ആർആർ) 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് യാഷസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പൺ ചെയ്യാനിറങ്ങിയ സൂര്യവംശി റാഷിദ് ഖാൻ, ഇഷാന്ത് ശർമ്മ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരടങ്ങിയ ഗുജറാത്ത് ബൗളിംഗ് നിരയെ തകർത്ത് ഐപിഎല്ലിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ചുറി നേടി ചരിത്രം കുറിച്ചു. പ്രസിദ്ധ് കൃഷ്ണ ഒരു യോർക്കറിലൂടെ അദ്ദേഹത്തെ പുറത്താക്കുമ്പോൾ 11 സിക്സറുകളും ഏഴ് ഫോറുകളും താരം നേടിയിരുന്നു. അപ്പോൾ ആർആറിന് 49 പന്തിൽ 44 റൺസായിരുന്നു വേണ്ടിയിരുന്നത്.
ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിൽ സൂര്യവംശി ഇഷാന്ത് ശർമ്മയുടെ ഒരോവറിൽ നിന്ന് 26 റൺസ് നേടി 17 പന്തിൽ അർധസെഞ്ചുറിയിലെത്തി. പിന്നീട് ഐപിഎല്ലിലെ കന്നി ഓവറെറിഞ്ഞ കരീം ജനത്തിനെതിരെ മൂന്ന് സിക്സറുകളും മൂന്ന് ഫോറുകളും നേടി. റാഷിദിൻ്റെ പന്തിൽ ഒരു സിക്സർ നേടിയാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്.
യൂസഫ് പഠാൻ – 37 പന്തുകൾ
100 vs മുംബൈ ഇന്ത്യൻസ് (എംഐ), ബ്രാബോൺ, 2010

മുംബൈ ഇന്ത്യൻസിൻ്റെ 212 റൺസ് പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് (ആർആർ) 57 പന്തിൽ 143 റൺസ് വേണമെന്നിരിക്കെയാണ് പഠാൻ വെടിക്കെട്ട് ബാറ്റിംഗ് ആരംഭിച്ചത്. അടുത്ത 11 പന്തുകളിൽ നിന്ന് 54 റൺസ് നേടിയതിൽ അലി മുർത്തസയുടെ മൂന്ന് തുടർച്ചയായ സിക്സറുകളും ആർ സതീഷിന്റെ അടുത്ത ഓവറിൽ നേടിയ 24 റൺസും ഉൾപ്പെടുന്നു.
ഒരു കൂറ്റൻ സിക്സറോടെ അക്കാലത്തെ ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ചുറി അദ്ദേഹം പൂർത്തിയാക്കി. തൊട്ടടുത്ത പന്തിൽ അദ്ദേഹം റണ്ണൗട്ടായി. അപ്പോൾ ആർആറിന് 17 പന്തിൽ 40 റൺസായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത് – അത് പിന്നീട് വളരെ അകലെയായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ക്യാപ്റ്റൻ ഷെയ്ൻ വോൺ അത് താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഇന്നിംഗ്സ് ആണെന്ന് വിശേഷിപ്പിച്ചു.
ഡേവിഡ് മില്ലർ – 38 പന്തുകൾ
101* vs റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി), മൊഹാലി, 2013

നാല് വിക്കറ്റിന് 64 റൺസെന്ന നിലയിൽ തകർന്ന കിംഗ്സ് ഇലവൻ പഞ്ചാബിനെ (ഇപ്പോൾ പഞ്ചാബ് കിംഗ്സ്) മില്ലറുടെ 38 പന്തിലെ സെഞ്ചുറിയാണ് രക്ഷിച്ചത്. അവസാന അഞ്ച് ഓവറിൽ 99 റൺസ് നേടിയ അവർ അവിശ്വസനീയമായ 191 റൺസ് വിജയലക്ഷ്യം മറികടന്നു. വിനയ് കുമാറിനെതിരെ തുടർച്ചയായി ബൗണ്ടറികൾ നേടിയാണ് തുടക്കം. പിന്നീട് ആർപി സിംഗിന്റെ ഒരോവറിൽ നിന്ന് 26 റൺസ് അടിച്ചെടുത്തു.
മൂന്ന് റൺസ് മാത്രം വിജയിക്കാൻ ആവശ്യമുള്ളപ്പോഴും മില്ലർ 95 റൺസിൽ നിൽക്കുമ്പോഴും ഒരു ഫുൾ ലെങ്ത് ബോൾ സൈറ്റ് സ്ക്രീനിന് മുകളിലൂടെ പറത്തി സ്റ്റൈലായി സെഞ്ചുറി പൂർത്തിയാക്കി. മത്സരശേഷം മില്ലർ തൻ്റെ പിതാവിൻ്റെ ഉപദേശം പങ്കുവെച്ചു: “അത് ‘വി’ യിൽ ആണെങ്കിൽ, അത് മരത്തിലാണ്. അത് ആർക്കിലാണെങ്കിൽ, അത് പാർക്കിന് പുറത്താണ്.”
ട്രാവീസ് ഹെഡ് – 39 പന്തുകൾ
102 vs ആർസിബി, ബംഗളൂരു, 2024

സൺറൈസേഴ്സ് ഹൈദരാബാദും (എസ്ആർഎച്ച്) ഹെഡും സീസണിന്റെ തുടക്കത്തിൽ 277 റൺസ് നേടി തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയിരുന്നു. ബംഗളൂരുവിൽ അവർ അതിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഹെഡിന്റെ തകർപ്പൻ തുടക്കത്തിൽ എസ്ആർഎച്ച് വിക്കറ്റ് നഷ്ടപ്പെടാതെ 76 റൺസിലെത്തി.
ഇതിനിടയിൽ അദ്ദേഹം അർധസെഞ്ചുറിയും നേടി. 13-ാം ഓവറിൽ 41 പന്തിൽ 102 റൺസ് നേടി ഹെഡ് പുറത്താകുമ്പോൾ എസ്ആർഎച്ച് 165 റൺസിലെത്തിയിരുന്നു. ഒടുവിൽ അവർ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 287 റൺസിൽ ഫിനിഷ് ചെയ്തു.
പ്രിയാൻഷ് ആര്യ – 39 പന്തുകൾ
103 vs ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ), മുല്ലൻപൂർ, 2025

ലേലത്തിൽ 3.8 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് (പിബികെഎസ്) സ്വന്തമാക്കിയ 24-കാരനായ ഡൽഹി ഓപ്പണർ ആര്യ തൻ്റെ വില തെളിയിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ 23 പന്തിൽ 47 റൺസ് നേടിയ ശേഷം സിഎസ്കെയ്ക്കെതിരെ ആര്യ തൻ്റെ പ്രതിഭ പുറത്തെടുത്തു.
ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ സിക്സർ നേടിയ താരം മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നിട്ടും ആക്രമണം തുടർന്നു. പിന്നീട് മതീഷ പതിരണയെ തുടർച്ചയായി മൂന്ന് സിക്സറുകളും ഒരു ഫോറുമടിച്ച് ഇന്നിംഗ്സിലെ 13-ാം ഓവറിൽ തൻ്റെ കന്നി ഐപിഎൽ സെഞ്ചുറി നേടി.