
ശബരിമല തിരക്ക്: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വാക്പോര്; എ.ഡി.ജി.പിയും ദേവസ്വം പ്രസിഡന്റും രണ്ട് തട്ടില്‍
തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വാക്പോര്. എ.ഡി.ജി.പിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മിലായിരുന്നു തര്‍ക്കം. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ദേവസ്വം ബോര്‍ഡ് കള്ളക്കണക്ക് പറയുകയാണെന്ന് എ.ഡി.ജി.പി എം.ആര് അജിത്കുമാര്‍ കുറ്റപ്പെടുത്തി.
ഒരു മിനിറ്റില്‍ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാന്‍ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 75 നു മുകളില്‍ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് തിരിച്ചടിച്ചു.
മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എ.ഡി.ജി.പി നടത്തിയ പ്രസ്താവന തിരുത്തണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. നമ്മള് യോഗം ചേരുന്നത് ഏകോപനത്തിന് വേണ്ടിയാണെന്ന് പിണറായി വിജയന് പറഞ്ഞു. ദേവസ്വം ബോര്‍ഡും പൊലിസും തമ്മില്‍ തര്‍ക്കമുണ്ടെന്ന രീതിയില്‍ പ്രചരണമുണ്ട്.
തിരക്ക് ഇപ്പോഴുണ്ടായ അസാധാരണ സാഹചര്യമല്ല. മുമ്പും തിരക്ക് ഉണ്ടായിട്ടുണ്ട്. അന്ന് പൊലിസാണ് അത് പരിഹരിച്ചത്. ആ നിലപാട് ഇപ്പോഴും തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
- വയനാട് ദുരന്തത്തിന് നാളെ ഒരാണ്ട്; സർക്കാർ ഖജനാവിൽ നിന്ന് ചില്ലിക്കാശ് പോലും നല്‍കാതെ കെ.എൻ. ബാലഗോപാല്‍; ചെലവഴിച്ചത് ജനങ്ങൾ നൽകിയ 91 കോടി
- ‘ഓപ്പറേഷൻ സിന്ദൂർ’ മോദിയുടെ പ്രതിച്ഛായ രക്ഷിക്കാൻ; ട്രംപ് നുണയനാണെന്ന് പറയാൻ ധൈര്യമുണ്ടോ?: രാഹുൽ ഗാന്ധി
- ഭീകരരെ വധിച്ചത് രാഷ്ട്രീയ നേട്ടത്തിനോ? ‘ഓപ്പറേഷൻ മഹാദേവി’ന്റെ സമയത്തെച്ചൊല്ലി സംശയം ഉന്നയിച്ച് അഖിലേഷ് യാദവ്
- ‘അവർ ഹിന്ദുക്കളല്ല, ഭാരതീയരായിരുന്നു’; പഹൽഗാം രക്തസാക്ഷികളുടെ പേരുചൊല്ലി ലോക്സഭയിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി
- ‘മാനസിക നില തെറ്റി’: ഖാർഗെയ്ക്കെതിരായ പരാമർശത്തിൽ ജെ.പി. നദ്ദ മാപ്പ് പറഞ്ഞു; രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം