
ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്
കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. ആദ്യ നിയമ വിദ്യാർത്ഥിനി, ഗവർണർ തുടങ്ങിയ പദവികൾ അലങ്കരിച്ച വ്യക്തിയാണ് ഫാത്തിമ ബീവി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പിന്നാക്ക വിഭാഗ കമ്മീഷൻ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1950 നവംബര്‍ 14-നാണ് ഫാത്തിമ ബീവി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് ആയും 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി. 1980 ജനുവരിയില്‍ ഇന്‍കംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി.
1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984-ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6-ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29-നാണ് വിരമിച്ചത്.
- എച്ച്ഡിബി ഐപിഒ ഓഹരി വിതരണം: നിങ്ങൾക്ക് ഓഹരി ലഭിച്ചോ? എങ്ങനെ പരിശോധിക്കാം
- വീണ ജോർജിന്റെ ‘പൂജ്യം’ പൊള്ള കണക്കുകളെ പൊളിച്ച് ശബരീനാഥൻ; വ്യാജ ക്യാപ്സൂളുകൾക്ക് പകരം ആശുപത്രികളിൽ മരുന്നെത്തിക്കണം
- നാടിനെ നടുക്കി 19-കാരിയുടെ മരണം; വീടിനുള്ളിൽ തീകൊളുത്തി
- തായ്ലൻഡ് പ്രധാനമന്ത്രിയെ ഭരണഘടനാ കോടതി സസ്പെൻഡ് ചെയ്തു; നടപടി ഫോൺ കോൾ വിവാദത്തിൽ
- ഫാക്ടറി ദുരന്തത്തിന് പിന്നാലെ ഓഹരി വിപണിയിലും വൻ തകർച്ച; സിഗാച്ചി ഇൻഡസ്ട്രീസ് ഓഹരികൾ കൂപ്പുകുത്തി