
ഇന്ത്യ ഇംഗ്ലണ്ട് ട്വൻ്റി 20 യിലെ അവസാന മൽസരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വച്ച് നടക്കും. നാലാമത്തെ മൽസരത്തിൽ ജയിച്ചതോടെ ഇന്ത്യ പരമ്പര കരസ്ഥമാക്കി. അഞ്ച് മൽസര പരമ്പരയിൽ ഇന്ത്യ 3-1 ന് മുന്നിലാണ്. ഇന്നത്തെ മൽസരവും കൂടി ജയിച്ച് പരമ്പര അധികാരികമായി കരസ്ഥമാക്കാനാവും ഇന്ത്യയുടെ ശ്രമം.
കഴിഞ്ഞ മൽസരത്തിൽ കളിക്കാതിരുന്ന സ്റ്റാർ പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഷമി ടീമിൽ ഉണ്ട്. ന ഷമിക്ക് അവസരം നൽകി ഫോമിലേക്ക് ഉയർത്താനാകും ശ്രമം.
വൻ പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ സഞ്ജു സാംസൺ എല്ലാ മൽസരങ്ങളിലും നിരാശപ്പെടുത്തി. 26, 5, 3, 1 എന്നിങ്ങനെയാണ് സഞ്ജുവിൻ്റെ സ്കോർ . ആർച്ചറിന് മുന്നിൽ തുടർച്ചയായി 3 പ്രാവശ്യം ദയനിയമായി കീഴടങ്ങുകയായിരുന്നു സഞ്ജു. കഴിഞ്ഞ മൽസരത്തിൽ സഞ്ജുവിനെ പുറത്താക്കിയത് മഹമൂദ് ആയിരുന്നു.
സഞ്ജുവിന് ഫോമിൽ എത്താൻ കഴിയാതെ വന്നതോടെ നിരാശയിലാണ് ആരാധകർ. സഞ്ജുവിനെ ഏറ്റവും കൂടുതൽ പിന്തുണച്ച പരിശീലകൻ ഗംഭീറും നിരാശയിലാണ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആണ് സഞ്ജുവിനെ പിന്തുണയ്ക്കുന്ന മറ്റൊരു താരം.
എന്നാൽ സഞ്ജു പ്രതിഭയാണെന്നും ഒരു മികച്ച ഇന്നിംഗ്സ് കൊണ്ട് സഞ്ജുവിന് തിരിച്ച് വരാൻ കഴിയും എന്നുമാണ് മുൻക്യാപ്റ്റൻ സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.
“ടി20 പ്രതിഭകളുടെ കാര്യത്തില്‍ സഞ്ജു എന്നും മുന്നിലാണ്. ഫോമിലുള്ളപ്പോള്‍ അവന്‍ സൃഷ്ടിക്കുന്ന ഇംപാക്ട് എത്രത്തോളം വലുതാണെന്ന് നോക്കുക. മൂന്ന് സെഞ്ച്വറികളാണ് സമീപകാലത്തായി അവന്‍ നേടിയത്.ടീമിനെ എത്ര തവണ വിജയത്തിലേക്കെത്തിക്കാന്‍ അവന് സാധിച്ചു. ഇത്തരത്തിലുള്ള താരങ്ങളെ ഒന്നോ രണ്ടോ മോശം ഇന്നിങ്‌സുകൊണ്ട് തള്ളിക്കളയാനാവില്ല. ഇത് ടി20 ക്രിക്കറ്റിന്റെ സ്വഭാവികമായ ശൈലിയാണ്. ഒരു മികച്ച ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ സഞ്ജുവിന് സാധിക്കും. മികച്ചൊരു പ്രകടനംകൊണ്ടുതന്നെ വിമര്‍ശകരുടെ വയടപ്പിക്കാന്‍ സഞ്ജുവിന് സാധിക്കും. നിലവിലെ സഞ്ജു സാംസണ്‍ വളരെ പക്വതയോടെ കളിക്കുന്നവനാണ്. കൂടുതല്‍ അവസരവും പിന്തുണയും നല്‍കണം’ സഞ്ജയ് മഞ്ജരേക്കര്‍ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയില്‍ സംസാരിക്കവെ പറഞ്ഞു.
മഞ്ജരേക്കരുടെ വാക്കുകളിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ആരാധകർ. ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് സഞ്ജുവിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. കടുത്ത സമ്മർദ്ദത്തിൽ ആവും സഞ്ജു ഇന്ന് കളത്തിൽ ഇറങ്ങുന്നത്.