
വയനാട് പുനരധിവാസത്തിൽ സർക്കാർ മന്ദത! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ചത് 747.53 കോടി; ചെലവാക്കിയത് വെറും 36.81 കോടി!
വയനാട് പുനരധിവാസത്തിൽ മെല്ലെപ്പോക്ക് തുടരുന്നു. 2024 ജൂലൈ 30 നായിരുന്നു വയനാട് ദുരന്തം. ഫണ്ടിൻ്റെ പേരിലായിരുന്നു ആദ്യ തർക്കം. ആവശ്യത്തിന് ഫണ്ട് എത്തിയിട്ടും സെക്രട്ടറിയേറ്റിലെ ഫയലുകൾ പോലെ ആണ് വയനാട് പുനരധിവാസത്തിൻ്റെ അവസ്ഥ.
ജനങ്ങൾ വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുകയും അതിൻ്റെ ചെലവും പരിശോധിച്ചാൽ സർക്കാരിൻ്റെ വയനാട് മന്ദതയുടെ നേർചിത്രം വ്യക്തമാകും.
747.53 കോടിയാണ് വയനാട് പുനരധിവാസത്തിനായി ജനങ്ങളുടെ സംഭാവനയായും സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിനത്തിലും ലഭിച്ചത്. ഇതിൽ നാളിതുവരെ ചെലവഴിച്ചതാകട്ടെ വെറും 36.81 കോടിയും.710.72 കോടി ദുരിതാശ്വാസ നിധിയിൽ ചെലവഴിക്കാതെ കിടക്കുന്നു. വയനാട് ദുരന്തം കഴിഞ്ഞ് 10 മാസം കഴിഞ്ഞിട്ടും ഇതാണ് അവസ്ഥ.
കേരളത്തിൽ സർക്കാരില്ലായ്മ ആണ് ഉള്ളത് എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഈ കണക്കുകൾ. ഈ 10 മാസ കാലയളവിൽ മൂന്ന് ചീഫ് സെക്രട്ടറിമാർ മാറി വന്നു. വയനാട് ദുരന്തം നടന്ന സമയത്ത് ഡോ. വേണുവായിരുന്നു ചീഫ് സെക്രട്ടറി. വേണു വിരമിച്ചതിന് പിന്നാലെ ഭാര്യ ശാരദ ചീഫ് സെക്രട്ടറിയായി. ശാരദ ഏപ്രിൽ 30 ന് വിരമിച്ചതിന് പിന്നാലെ ജയതിലക് ചീഫ് സെക്രട്ടറിയായി.
രാഷ്ട്രിയ നേതൃത്വത്തിൻ്റെ കാര്യശേഷി ഇല്ലായ്മയും ഉദ്യോഗസ്ഥ തലത്തിലെ തണുപ്പൻ രീതിയും ആണ് വയനാട് മന്ദതക്ക് പ്രധാന കാരണം.ഇങ്ങനെ പോയാൽ വയനാട് പുനരധിവാസം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ എടുക്കും എന്ന് വ്യക്തം.