
ഇന്ത്യൻ പ്രീമിയർ ലീഗ് കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ സൺ റൈസേഴ്സ് ഇന്നു ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും. ആദ്യ മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ വിജയച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിൽ ടീം ഇറങ്ങുന്നത്.
മൽസരം ഇന്ന് വൈകിട്ട് 7.30 ന് ഹൈദരാബാദിൽ വച്ചു നടക്കും.
മെഗാതാരലേലത്തിൽ റെക്കോഡ് തുകയ്ക്കാണ് ലക്നൗ ഋഷഭ് പന്തിനെ സ്വന്തമാക്കിയത്. 27 കോടി രൂപയാണ് പന്തിനു വേണ്ടി ടീം മാനേജ്മെൻറ് മുടക്കിയത്. ഐഡൻ മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, ഋഷഭ് പന്ത്, ഡേവിഡ് മില്ലർ ഉൾപ്പെടുന്ന നല്ല ഒരു ബാറ്റിംഗ് നിര ഉണ്ടെങ്കിലും ബോളിംഗ് ലൈനപ്പ് ദുർബലമാണ്. രവി ബിഷേണായിയും ശ്രാദ്ധൂൽ താക്കൂറും മാത്രമാണ് അവരുടെ അന്താരാഷ്ട്ര ബോളർമാർ.
ആദ്യ മൽസരത്തിൽ 209 റൺസുകൾ നേടിയെങ്കിലും ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിക്കാൻ കഴിയാത്തത് അവരുടെ ബോളിംഗിലെ ദുർബലത തെളിയിക്കുന്നുണ്ട്. ഐ പി എൽ 2025 ൽ ആദ്യ മൽസരത്തിൽ രാജസ്ഥാനെതിരെ റെക്കോഡ് സ്കോറാണ് സൺ റൈസേഴ്സ് കുറിച്ചത്.
ട്രാവിസ് ഹെഡ് , അഭിഷേക ശർമ്മാ, ഇഷാൻ കിഷൻ, നിധീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസ്സൻ തുടങ്ങിയവർ ഉൾപ്പെടുന്ന മികച്ച ബാറ്റിംഗ് നിരയാണ് അവർക്കുള്ളത്. മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ് , ഹർഷൽ പട്ടേൽ, ആദം സാംബ , സിമാർജീത് സിംഗ് എന്നീ താരങ്ങൾ ബോളിംഗ് നിരയിൽ കരുത്തു പകരുന്നു.
ലക്നൗ നെതിരെ തികച്ചും വെല്ലുവിളി ഉയർത്തുന്നതാണ് സൺ റെസേഴ്സ് ഹൈദരാബാദ് ടീം, മികച്ചു ഒരു പ്രകടനത്തിലൂടെ മാത്രമേ ലക്നൗവിന് ഇത് മറി കടക്കാൻ കഴിയുകയുള്ളൂ