National

അമിത് ഷായുടെ ലഗേജും പരിശോധനയ്ക്ക് വിധേയമാക്കി

ന്യൂഡല്‍ഹി: അമിത് ഷായുടെ ബാഗുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാന്‍ ഹിംഗോലി നിയമസഭാ സീറ്റില്‍ എത്തിയപ്പോള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ തന്റെ ലഗേജ് പരിശോധിക്കുന്ന വീഡിയോ അമിത് ഷാ തന്നെയാണ് തന്റെ അക്കൗണ്ടില്‍ പങ്കിട്ടത്.

മികച്ച തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നമ്മുടെ ഭാഗവും ന്യായമായിരിക്കണമെന്നും ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യമായി നിലനിര്‍ത്തുന്നതില്‍ നമ്മുടെ കടമകള്‍ നിര്‍വഹിക്കുകയും വേണമെന്നും അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ നാനാ പട്ടോളെ, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) തലവന്‍ ഉദ്ധവ് താക്കറെ, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപനായകന്‍ ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാരുടെ ബാഗുകള്‍ മുന്‍പ് പരിശോധന നടത്തിയിരുന്നു. നവംബര്‍ 20ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച താക്കറെയുടെ ലഗേജ് പോളിംഗ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് തര്‍ക്കത്തിന് കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *