News

പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്! 14 ന് ആര്യാടൻ ഷൗക്കത്തിൻ്റെ പ്രചരണത്തിന് പ്രിയങ്ക എത്തും

ആര്യാടൻ ഷൗക്കത്തിൻ്റെ പ്രചരണത്തിന് പ്രിയങ്ക ഗാന്ധി എത്തും. 14 നാണ് ആര്യാടൻ ഷൗക്കത്തിൻ്റെ പ്രചരണത്തിന് പ്രിയങ്ക ഗാന്ധി എത്തുന്നത്. ചിട്ടയായ പ്രവർത്തനങ്ങളുമായി തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ മുന്നിലാണ് യു.ഡി.എഫ്. പ്രിയങ്ക ഗാന്ധി കൂടി പ്രചരണത്തിന് എത്തുന്നതോടെ ഭൂരിപക്ഷം കുത്തനെ വർദ്ധിക്കും എന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

കഴിഞ്ഞ തവണ എൽ.ഡി എഫ് സ്ഥാനാർത്ഥി പി.വി അൻവർ 2700 വോട്ടിനാണ് നിലമ്പൂരിൽ ജയിച്ചത്. ഭരണ വിരുദ്ധ വികാരം അതിശക്തമായതോടെ എൽ.ഡി.എഫ് സിറ്റിംഗ് സീറ്റിൽ പരിപൂർണ്ണ വിജയ പ്രതീക്ഷയിലാണ് യു.ഡി എഫ്. സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് തുറന്ന് പറഞ്ഞ എം. സ്വരാജിനെ സി പി എം ഒടുവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ തവണ 8500 വോട്ട് പിടിച്ച ബി.ജെ.പി ആകട്ടെ ഇത്തവണ സ്ഥാനാർത്ഥിയെ നിറുത്തുന്നില്ല എന്നായിരുന്നു തുടക്കം മുതൽ പറഞ്ഞിരുന്നത്. ഒടുവിൽ വിമർശനം ശക്തമായതോടെ മോഹൻ ജോർജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാത്ത കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിലപാടിനെതിരെ അതിശക്തമായ നിലപാട് ആണ് മലയോര ജനത എടുത്തിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന ആശങ്കയിലാണ് സി. പി എം – ബി ജെ. പി കേന്ദ്രങ്ങൾ. അതുകൊണ്ടാണ് സ്വരാജ് സ്ഥാനാർത്ഥിയാകാൻ മടിച്ചതും സ്ഥാനാർത്ഥിയെ നിറുത്തുന്നതിൽ ബി.ജെ.പി ആദ്യം ഉഴപ്പിയതും.